തിരുവനന്തപുരം: തോട്ടം മേഖല നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാൻ കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ച ഭൂ നികുതി കുറയ്ക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗം തള്ളി. എന്നാൽ, വിലയിടിവും ഉല്പാദനച്ചെലവും മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കുന്നതിന്റെ ഭാഗമായി തോട്ടം നികുതി ഒഴിവാക്കാൻ തീരുമാനിച്ചു.
കാർഷികാദായ നികുതിക്ക് അഞ്ചു വർഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. തോട്ടം മേഖലയെ സംരക്ഷിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചാണ് ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നു നിയമസഭയിൽ ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും. തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് എൻ. കൃഷ്ണൻനായർ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുൻ സർക്കാർ സെക്രട്ടറി തല സമിതി രൂപീകരിച്ചത്. കേരളത്തിൽ മാത്രമാണു തോട്ടം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന് തോട്ടം ഉടമകൾ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു.
ഹെക്ടറിന് 700 രൂപയാണ് സർക്കാർ തോട്ടം നികുതിയായി ഈടാക്കുന്നത്. ഇത് ഇപ്പോൾ താത്കാലികമായാണ് ഒഴിവാക്കുന്നത്. ലാഭത്തിന്റെ 30 ശതമാനമാണ് തോട്ടം ഉടമകൾ കാർഷികാദായ നികുതി ഇനത്തിൽ നൽകുന്നത്. റബർ മരങ്ങൾ മുറിക്കുമ്പോൾ നിശ്ചിത തുക സർക്കാരിനു സീനിയറേജ് നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കർഷകർ നട്ടുവളർത്തുന്ന മരം മുറിക്കുന്നതിന് സീനിയറേജ് ഈടാക്കാൻ പാടില്ലെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. തേക്ക്, ഈട്ടി, അകിൽ, ചന്ദനം എന്നിവയ്ക്ക് മാത്രമുണ്ടായിരുന്ന സീനിയറേജ് റബറിനും ഏർപ്പെടുത്തുകയായിരുന്നു.
ലയങ്ങൾ പുതുക്കി നിർമിക്കും
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾ താമസിക്കുന്ന പഴയ ലയങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കുന്നതിനുള്ള സമിതി ശിപാർശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
ലയം നിർമാണത്തിനാവശ്യമായ സ്ഥലവും അമ്പത് ശതമാനം തുകയും തോട്ടം ഉടമകൾ നല്കണം. ബാക്കി തുക സർക്കാർ നല്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക. മുഴുവൻ തൊഴിലാളികളെയും ഇഎസ്ഐ പരിധിയിൽ കൊണ്ടുവരും.
ചില തോട്ടങ്ങളിൽ നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റി പുതിയവ നടന്നതിന് ഇപ്പോഴുള്ള തടസം നീക്കണമെന്നും ഇടവിളകൾക്ക് അനുമതി നല്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളും തോട്ടം ഉടമകൾ ഉന്നയിച്ചിരുന്നു. വേതന വർധന ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി സംഘടനകൾ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. വേതന വർധന ചർച്ച രണ്ടു വർഷമെങ്കിലും നീട്ടിവയ്ക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
കാർഷികാദായ നികുതിക്ക് അഞ്ചു വർഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. തോട്ടം മേഖലയെ സംരക്ഷിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചാണ് ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നു നിയമസഭയിൽ ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും. തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് എൻ. കൃഷ്ണൻനായർ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുൻ സർക്കാർ സെക്രട്ടറി തല സമിതി രൂപീകരിച്ചത്. കേരളത്തിൽ മാത്രമാണു തോട്ടം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന് തോട്ടം ഉടമകൾ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു.
ഹെക്ടറിന് 700 രൂപയാണ് സർക്കാർ തോട്ടം നികുതിയായി ഈടാക്കുന്നത്. ഇത് ഇപ്പോൾ താത്കാലികമായാണ് ഒഴിവാക്കുന്നത്. ലാഭത്തിന്റെ 30 ശതമാനമാണ് തോട്ടം ഉടമകൾ കാർഷികാദായ നികുതി ഇനത്തിൽ നൽകുന്നത്. റബർ മരങ്ങൾ മുറിക്കുമ്പോൾ നിശ്ചിത തുക സർക്കാരിനു സീനിയറേജ് നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കർഷകർ നട്ടുവളർത്തുന്ന മരം മുറിക്കുന്നതിന് സീനിയറേജ് ഈടാക്കാൻ പാടില്ലെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. തേക്ക്, ഈട്ടി, അകിൽ, ചന്ദനം എന്നിവയ്ക്ക് മാത്രമുണ്ടായിരുന്ന സീനിയറേജ് റബറിനും ഏർപ്പെടുത്തുകയായിരുന്നു.
ലയങ്ങൾ പുതുക്കി നിർമിക്കും
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾ താമസിക്കുന്ന പഴയ ലയങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കുന്നതിനുള്ള സമിതി ശിപാർശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
ലയം നിർമാണത്തിനാവശ്യമായ സ്ഥലവും അമ്പത് ശതമാനം തുകയും തോട്ടം ഉടമകൾ നല്കണം. ബാക്കി തുക സർക്കാർ നല്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക. മുഴുവൻ തൊഴിലാളികളെയും ഇഎസ്ഐ പരിധിയിൽ കൊണ്ടുവരും.
ചില തോട്ടങ്ങളിൽ നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റി പുതിയവ നടന്നതിന് ഇപ്പോഴുള്ള തടസം നീക്കണമെന്നും ഇടവിളകൾക്ക് അനുമതി നല്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളും തോട്ടം ഉടമകൾ ഉന്നയിച്ചിരുന്നു. വേതന വർധന ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി സംഘടനകൾ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. വേതന വർധന ചർച്ച രണ്ടു വർഷമെങ്കിലും നീട്ടിവയ്ക്കണമെന്നാണ് ഉടമകളുടെ ആവശ്യം.