തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ പഠനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്ക്) ശരാശരി ഗ്രേഡ് പോയിന്റ് 3.26 ആയി ഉയർത്തിയതാണ് വിദൂരവിദ്യാഭ്യാസ പഠനം തടസപ്പെടാനിടയാക്കിയത്. നമ്മുടെ സർവകലാശാലകൾക്ക് ഈ റേറ്റിംഗിലെത്താൻ ചില തടസങ്ങളുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ യുജിസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമാനവ വിഭവശേഷി മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2018ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ (ദേഭഗതി) ബില്ലിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കുതിപ്പിന്റെ പാതയിലാണ്. എങ്കിലും ചില കുറവുകളുണ്ട്. അക്കാഡമിക് കമ്മിറ്റികളുടെ സർഗാത്മകമായ വികസനം ആവശ്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ സാങ്കേതികവും സാന്പത്തികവും നിയമപരവുമായ തടസങ്ങളുണ്ട്. റൂസ രണ്ടാം ഘട്ടത്തിൽ 335 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകളടക്കം 110 കോളജുകൾക്ക് രണ്ട് കോടി വീതം നൽകാനായതു ചരിത്രത്തിലാദ്യമാണ്. കേരള സർവകലാശാലയിൽ 1000 കോടി രൂപയുടെ വ്യത്യസ്ത പദ്ധതികൾ തയാറാക്കൽ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
എക്സിക്യൂട്ടീവ് കൗണ്‍സിൽ, ഗവേണിംഗ് കൗണ്‍സിൽ, അഡ്വൈസറി കൗണ്‍സിൽ എന്നിവ ഒരേസമയം പുനഃസംഘടിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി. എക്സിക്യൂട്ടീവ് കൗണ്‍സിൽ, ഗവേണിംഗ് കൗണ്‍സിൽ, അഡ്വൈസറി കൗണ്‍സിൽ എന്നിവയിൽനിന്ന് "കൗണ്‍സിൽ’ എന്നത് മാറ്റി "ബോഡി’ എന്നാക്കാനും ബില്ലിൽ നിർദേശിക്കുന്നു. എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗങ്ങൾ എല്ലാ സർവകലാശാലകളിലേയും സിൻഡിക്കറ്റ് അംഗങ്ങളാകണം എന്നത് അക്കാഡമിക് കൗണ്‍സിൽ അംഗങ്ങൾ എന്നാക്കി മാറ്റി. മറ്റു സർവകലാശാലകളുടെ ഡിഗ്രികളുടെ അംഗീകാരം, തുല്യത എന്നിവ സംബന്ധിച്ച മാർഗനിർദേശം തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്താനും വ്യവസ്ഥയുണ്ട്.
നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്ക്) ശരാശരി ഗ്രേഡ് പോയിന്റ് 3.26 ആയി ഉയർത്തിയതാണ് വിദൂരവിദ്യാഭ്യാസ പഠനം തടസപ്പെടാനിടയാക്കിയത്. നമ്മുടെ സർവകലാശാലകൾക്ക് ഈ റേറ്റിംഗിലെത്താൻ ചില തടസങ്ങളുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ യുജിസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമാനവ വിഭവശേഷി മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2018ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ (ദേഭഗതി) ബില്ലിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കുതിപ്പിന്റെ പാതയിലാണ്. എങ്കിലും ചില കുറവുകളുണ്ട്. അക്കാഡമിക് കമ്മിറ്റികളുടെ സർഗാത്മകമായ വികസനം ആവശ്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ സാങ്കേതികവും സാന്പത്തികവും നിയമപരവുമായ തടസങ്ങളുണ്ട്. റൂസ രണ്ടാം ഘട്ടത്തിൽ 335 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകളടക്കം 110 കോളജുകൾക്ക് രണ്ട് കോടി വീതം നൽകാനായതു ചരിത്രത്തിലാദ്യമാണ്. കേരള സർവകലാശാലയിൽ 1000 കോടി രൂപയുടെ വ്യത്യസ്ത പദ്ധതികൾ തയാറാക്കൽ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
എക്സിക്യൂട്ടീവ് കൗണ്‍സിൽ, ഗവേണിംഗ് കൗണ്‍സിൽ, അഡ്വൈസറി കൗണ്‍സിൽ എന്നിവ ഒരേസമയം പുനഃസംഘടിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി. എക്സിക്യൂട്ടീവ് കൗണ്‍സിൽ, ഗവേണിംഗ് കൗണ്‍സിൽ, അഡ്വൈസറി കൗണ്‍സിൽ എന്നിവയിൽനിന്ന് "കൗണ്‍സിൽ’ എന്നത് മാറ്റി "ബോഡി’ എന്നാക്കാനും ബില്ലിൽ നിർദേശിക്കുന്നു. എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗങ്ങൾ എല്ലാ സർവകലാശാലകളിലേയും സിൻഡിക്കറ്റ് അംഗങ്ങളാകണം എന്നത് അക്കാഡമിക് കൗണ്‍സിൽ അംഗങ്ങൾ എന്നാക്കി മാറ്റി. മറ്റു സർവകലാശാലകളുടെ ഡിഗ്രികളുടെ അംഗീകാരം, തുല്യത എന്നിവ സംബന്ധിച്ച മാർഗനിർദേശം തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്താനും വ്യവസ്ഥയുണ്ട്.