കൊച്ചി: പത്തനംതിട്ടയിലെ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോണ് ജയിംസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജി നൽകി.
മകളെ കാണാതായെന്ന് കാണിച്ച് കഴിഞ്ഞ മാർച്ച് 22നാണ് പിതാവ് ജയിംസ് പോലീസിൽ പരാതി നൽകിയത്.
വെച്ചൂച്ചിറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജെസ്നയെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
മകളെ കാണാതായെന്ന് കാണിച്ച് കഴിഞ്ഞ മാർച്ച് 22നാണ് പിതാവ് ജയിംസ് പോലീസിൽ പരാതി നൽകിയത്.
വെച്ചൂച്ചിറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജെസ്നയെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.