തിരുവനന്തപുരം: ആർസിസിയെ തകർക്കാൻ സ്വകാര്യ ലോബി ബോധപൂർവം പ്രവർത്തിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വന്നിട്ടും ചിലർ വിഷയം ദുരുദ്ദേശ്യത്തോടെ വിനിയോഗിക്കുകയാണ്. മാധ്യമങ്ങളെ ഇവർ പലവട്ടം സമീപിച്ചു. ഭൂരിപക്ഷം മാധ്യമങ്ങളും വസ്തുത തിരിച്ചറിഞ്ഞ് പിന്മാറി. എന്നാൽ, ഒരു മാധ്യമം ഇത് വീണ്ടും ചർച്ച ചെയ്യുകയാണ്. ഇവരും ഇപ്പോൾ പിന്മാറിയിട്ടുണ്ട്.
ആർസിസിക്ക് എതിരെയുള്ള ഇത്തരം നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കും. ആലപ്പുഴയിലെ കുട്ടിയും കുടുംബവും ആർസിസിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നു താൻ പറഞ്ഞിട്ടില്ല. രക്ഷിതാവിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് ചിലർ ചാനലുകളിൽ എത്തിക്കുകയായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർ ഇവരെ ഉപയോഗിച്ച് മുതലെടുപ്പിനു ശ്രമിക്കുകയാണ്. ആ കുടുംബത്തോട് അനുഭാവ പൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. ഇവർക്ക് സാന്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെ. ദാസൻ. സി. കൃഷ്ണൻ, യു.ആർ. പ്രദീപ്, പി. ഉണ്ണി എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
ആർസിസിക്ക് എതിരെയുള്ള ഇത്തരം നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കും. ആലപ്പുഴയിലെ കുട്ടിയും കുടുംബവും ആർസിസിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നു താൻ പറഞ്ഞിട്ടില്ല. രക്ഷിതാവിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് ചിലർ ചാനലുകളിൽ എത്തിക്കുകയായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർ ഇവരെ ഉപയോഗിച്ച് മുതലെടുപ്പിനു ശ്രമിക്കുകയാണ്. ആ കുടുംബത്തോട് അനുഭാവ പൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. ഇവർക്ക് സാന്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെ. ദാസൻ. സി. കൃഷ്ണൻ, യു.ആർ. പ്രദീപ്, പി. ഉണ്ണി എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.