കൊച്ചി: പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിലവിലുള്ള കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായി ജൂലൈ 22, ഓഗസ്റ്റ് അഞ്ച് എന്നീ ഞായറാഴ്ചകളിൽ പിഎസ് സി പരീക്ഷകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ പോലീസ് ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, കെഎസ്ആർടിസി, കെഎസ്ഡിസി, സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ തുടങ്ങിയ വകുപ്പുകളിലേക്കാണ് പരീക്ഷകൾ.
ക്രൈസ്തവ മതവിശ്വാസികൾ ഞായറാഴ്ചകളിൽ ദേവാലയങ്ങളിലെ പ്രാർഥനകളിലും വിശ്വാസ പരിശീലന ക്ലാസുകളിലും പങ്കെടുക്കുന്നവരാണ്. വിശ്വാസ പരിശീലന ക്ലാസുകൾ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ മറ്റ് ആവശ്യങ്ങൾക്കു വിട്ടുനൽകുന്നതിനും തടസമാകും. പരീക്ഷകളിൽ ചീഫ് സൂപ്രണ്ട് സ്ഥാപനമേധാവികളാണെന്നിരിക്കെ, അവരും അധ്യാപകരും നിർബന്ധമായും ഞായറാഴ്ചകളിൽ ഹാജരാകണമെന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗാർഥികളെ സംബന്ധിച്ചും ഞായറാഴ്ച പരീക്ഷകൾ പ്രയാസമുളവാക്കുന്നതാണ്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ജോസ് ആന്റണി, സിബി വലിയമറ്റം, ഡി.ആർ. ജോസ്, വി.എക്സ്. ആന്റണി, ബിസോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ മതവിശ്വാസികൾ ഞായറാഴ്ചകളിൽ ദേവാലയങ്ങളിലെ പ്രാർഥനകളിലും വിശ്വാസ പരിശീലന ക്ലാസുകളിലും പങ്കെടുക്കുന്നവരാണ്. വിശ്വാസ പരിശീലന ക്ലാസുകൾ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ മറ്റ് ആവശ്യങ്ങൾക്കു വിട്ടുനൽകുന്നതിനും തടസമാകും. പരീക്ഷകളിൽ ചീഫ് സൂപ്രണ്ട് സ്ഥാപനമേധാവികളാണെന്നിരിക്കെ, അവരും അധ്യാപകരും നിർബന്ധമായും ഞായറാഴ്ചകളിൽ ഹാജരാകണമെന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗാർഥികളെ സംബന്ധിച്ചും ഞായറാഴ്ച പരീക്ഷകൾ പ്രയാസമുളവാക്കുന്നതാണ്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ജോസ് ആന്റണി, സിബി വലിയമറ്റം, ഡി.ആർ. ജോസ്, വി.എക്സ്. ആന്റണി, ബിസോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.