തിരുവനന്തപുരം: കേരളത്തെ സമ്പൂർണ സാന്ത്വന ചികിത്സാ സംസ്ഥാനമായി ഈ വർഷം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നു മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. സാന്ത്വന ചികിത്സയ്ക്കും വയോജന പരിപാലനത്തിനുമായി താലൂക്കുതലത്തിൽ സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
രണ്ടാം ഘട്ട സാന്ത്വനചികിത്സാ സംവിധാനങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കും. സംസ്ഥാനത്തെ 232 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാകും സംവിധാനമൊരുക്കുക. ഇവിടെ ഫിസിയോ തെറാപ്പിസ്റ്റിനെയും നഴ്സിനെയും നിയമിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. പരിശീലനം നൽകുന്നതിനുള്ള നടപടികളും ഊർജിതമായി നടന്നു വരുന്നു. നിലവിൽ ജില്ലാ- താലൂക്ക് ആശുപത്രികളിലാണ് രണ്ടാംഘട്ട സാന്ത്വനചികിത്സാ സംവിധാനം ലഭിക്കുന്നത്. സംസ്ഥാനത്തു സാന്ത്വന ചികിത്സ ആവശ്യമായി വരുന്ന 1.5 ലക്ഷം കിടപ്പു രോഗികളുണ്ടെന്നാണു കണക്ക്. ആദ്യഘട്ട സാന്ത്വന ചികിത്സാ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നടന്നു വരുന്നു. പരിശീലനം സിദ്ധിച്ച നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. പാലിയം ഇന്ത്യ അടക്കമുള്ള സന്നദ്ധ സംഘടനകളുമായി സഹകരിച്ചും പ്രവർത്തിച്ചു വരുന്നു. 49,000 പേർക്കു ഗുണഫലം ലഭിക്കുന്നുണ്ട്.
വയോജന പരിപാലനത്തിനുള്ള വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ആയൂർവേദ ചികിത്സ വേണ്ടി വരുന്ന ആയൂർമിത്രം പദ്ധതിയും സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടാം ഘട്ട സാന്ത്വനചികിത്സാ സംവിധാനങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കും. സംസ്ഥാനത്തെ 232 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാകും സംവിധാനമൊരുക്കുക. ഇവിടെ ഫിസിയോ തെറാപ്പിസ്റ്റിനെയും നഴ്സിനെയും നിയമിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. പരിശീലനം നൽകുന്നതിനുള്ള നടപടികളും ഊർജിതമായി നടന്നു വരുന്നു. നിലവിൽ ജില്ലാ- താലൂക്ക് ആശുപത്രികളിലാണ് രണ്ടാംഘട്ട സാന്ത്വനചികിത്സാ സംവിധാനം ലഭിക്കുന്നത്. സംസ്ഥാനത്തു സാന്ത്വന ചികിത്സ ആവശ്യമായി വരുന്ന 1.5 ലക്ഷം കിടപ്പു രോഗികളുണ്ടെന്നാണു കണക്ക്. ആദ്യഘട്ട സാന്ത്വന ചികിത്സാ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നടന്നു വരുന്നു. പരിശീലനം സിദ്ധിച്ച നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. പാലിയം ഇന്ത്യ അടക്കമുള്ള സന്നദ്ധ സംഘടനകളുമായി സഹകരിച്ചും പ്രവർത്തിച്ചു വരുന്നു. 49,000 പേർക്കു ഗുണഫലം ലഭിക്കുന്നുണ്ട്.
വയോജന പരിപാലനത്തിനുള്ള വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ആയൂർവേദ ചികിത്സ വേണ്ടി വരുന്ന ആയൂർമിത്രം പദ്ധതിയും സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.