വാഴക്കുളം: നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി മാനേജർമാരെ സസ്പെൻഡ് ചെയ്ത മാനേജിംഗ് ഡയറക്ടറുടെ നടപടി വിവാദത്തിലേക്ക്. എംഡി ഷിബുകുമാറാണ് കന്പനി പ്രൊഡക്ഷൻ മാനേജർ പി.കെ. നിധീഷ്, ക്വാളിറ്റി അഷ്വറൻസ് മാനേജർ കെ.എച്ച്. സിനി എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
അടുത്തയിടെ കന്പനിയിൽ നടത്തിയ പൈനാപ്പിൾ സംഭരണത്തിലും പൾപ്പ് ഉത്പാദനത്തിലും അലംഭാവം കാണിച്ചെന്ന് ആരോപിച്ച് നേരത്തെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന കാരണത്താലാണ് സസ്പെൻഷൻ നടപടി. ഇവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.
എന്നാൽ കന്പനി എംഡി ഉൾപ്പെടെയുളള ചിലരുടെ സ്വാർഥതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും പൈനാപ്പിൾ സംഭരണത്തിലെ പാളിച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാകുന്നതിനുവേണ്ടിയും മനപൂർവം തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട മാനേജർമാർ പറയുന്നത്.
രണ്ടു വർഷത്തോളമായി പ്രവർത്തനം നിലച്ചിരുന്ന കന്പനിയിലെ യന്ത്രങ്ങൾ വേഗത്തിൽ പ്രവർത്തിപ്പിക്കാനാകില്ലെന്ന് അധികൃതർക്ക് അറിവുളളപ്പോൾ ബദൽ സംവിധാനം ഏർപ്പെടുത്താതെ സംഭരണം നടത്തിയതു പാളിച്ചയായി. പഴം പൈനാപ്പിളിന്റെ വിലയിടിഞ്ഞ് വിപണി തന്നെ ഇല്ലാതായ സാഹചര്യത്തിൽ കൃഷിമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് കന്പനി കർഷകരിൽനിന്നു പൈനാപ്പിൾ സംഭരണം ആരംഭിച്ചത്.
പ്രവർത്തനസജ്ജമല്ലാത്ത കന്പനിയിലെ സംഭരണം ഒരു ബാധ്യതയാകുമെന്ന് കന്പനി ചെയർമാൻ ബാബു പോളും എൽദോ ഏബ്രഹാം എംഎൽഎയും സംഭരണം ആരംഭിക്കുന്നതിനു മുന്‍പു തൃശൂരിൽ നടന്ന മന്ത്രിതല ചർച്ചയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നഷ്ടം സഹിച്ചും പൈനാപ്പിൾ പഴം സംഭരിക്കാൻ മന്ത്രി സുനിൽകുമാർ നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് കർഷകരുടെ കടുത്ത ആശങ്കകൾക്ക് വിരാമമിട്ട് കന്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പഴുത്ത പൈനാപ്പിളും കന്പനി സംഭരിച്ചിരുന്നു. 135 ടണ്ണോളം സംഭരിച്ചപ്പോഴേക്കും വിപണിവില ഉയരുകയും ഇതോടെ സംഭരണം നിർത്തുകയും ചെയ്തു.
ഇപ്രകാരം സംഭരിച്ച 27 ടണ്‍ പഴുത്തു പോയ പൈനാപ്പിളാണ് അഴുകി നശിച്ചത്. യന്ത്രത്തകരാർ മൂലം പ്രവർത്തനസജ്ജമല്ലാത്ത കന്പനിയിൽ ഇപ്രകാരം നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും അതിന്റെ ഉത്തരവാദിത്വം മാനേജർമാരിൽ മാത്രം കെട്ടിവച്ചതും ആക്ഷേപത്തിനു കാരണമായിട്ടുണ്ട്.
ഒരു വർഷം മുന്‍പ് കന്പനിയിൽ നിയമിതരായ മാനേജർമാരിൽ കെ.എച്ച് സിനിയുടെ പ്രൊബേഷൻ കാലാവധി മേയ് 27 നും നിധീഷിന്റേത് ജൂണ്‍ ഏഴിനും അവസാനിച്ചിരിക്കുകയാണ്. ഇവരുടെ നിയമനം സ്ഥിരപ്പെടുത്തി നൽകേണ്ട സന്ദർഭത്തിലാണ് സസ്പെൻഷൻ നടപടി ഉണ്ടായിട്ടുളളത്.
നടുക്കര അഗ്രോ ആന്റ് പൈനാപ്പിൾ പ്രോസസിംഗ് കന്പനി സർക്കാർ ഏറ്റെടുത്ത് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനിയാക്കിയപ്പോൾ എംഡിയെ കൂടാതെ മാനേജർമാരുടെ തസ്തികകൾ മാത്രമേ ഉണ്ടായിരുന്നുളളൂ എന്നും തൊഴിലാളികളെ പുതിയ കന്പനിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു. എന്നാൽ പുതിയ കന്പനിയിൽ മാനേജർമാരുടെ തസ്തിക ഇല്ലെന്നാണ് എംഡി പറയുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത മെഷീൻ ഓപ്പറേറ്റർമാരുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ വർഷം നിർമിച്ച പൾപ്പ് ഉപയോഗശൂന്യമായി പോയതായും ഇതിനിടെ ആരോപണം ഉയർന്നിട്ടുണ്ട്.
അടുത്തയിടെ കന്പനിയിൽ നടത്തിയ പൈനാപ്പിൾ സംഭരണത്തിലും പൾപ്പ് ഉത്പാദനത്തിലും അലംഭാവം കാണിച്ചെന്ന് ആരോപിച്ച് നേരത്തെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന കാരണത്താലാണ് സസ്പെൻഷൻ നടപടി. ഇവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.
എന്നാൽ കന്പനി എംഡി ഉൾപ്പെടെയുളള ചിലരുടെ സ്വാർഥതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും പൈനാപ്പിൾ സംഭരണത്തിലെ പാളിച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാകുന്നതിനുവേണ്ടിയും മനപൂർവം തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട മാനേജർമാർ പറയുന്നത്.
രണ്ടു വർഷത്തോളമായി പ്രവർത്തനം നിലച്ചിരുന്ന കന്പനിയിലെ യന്ത്രങ്ങൾ വേഗത്തിൽ പ്രവർത്തിപ്പിക്കാനാകില്ലെന്ന് അധികൃതർക്ക് അറിവുളളപ്പോൾ ബദൽ സംവിധാനം ഏർപ്പെടുത്താതെ സംഭരണം നടത്തിയതു പാളിച്ചയായി. പഴം പൈനാപ്പിളിന്റെ വിലയിടിഞ്ഞ് വിപണി തന്നെ ഇല്ലാതായ സാഹചര്യത്തിൽ കൃഷിമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് കന്പനി കർഷകരിൽനിന്നു പൈനാപ്പിൾ സംഭരണം ആരംഭിച്ചത്.
പ്രവർത്തനസജ്ജമല്ലാത്ത കന്പനിയിലെ സംഭരണം ഒരു ബാധ്യതയാകുമെന്ന് കന്പനി ചെയർമാൻ ബാബു പോളും എൽദോ ഏബ്രഹാം എംഎൽഎയും സംഭരണം ആരംഭിക്കുന്നതിനു മുന്‍പു തൃശൂരിൽ നടന്ന മന്ത്രിതല ചർച്ചയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നഷ്ടം സഹിച്ചും പൈനാപ്പിൾ പഴം സംഭരിക്കാൻ മന്ത്രി സുനിൽകുമാർ നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് കർഷകരുടെ കടുത്ത ആശങ്കകൾക്ക് വിരാമമിട്ട് കന്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പഴുത്ത പൈനാപ്പിളും കന്പനി സംഭരിച്ചിരുന്നു. 135 ടണ്ണോളം സംഭരിച്ചപ്പോഴേക്കും വിപണിവില ഉയരുകയും ഇതോടെ സംഭരണം നിർത്തുകയും ചെയ്തു.
ഇപ്രകാരം സംഭരിച്ച 27 ടണ്‍ പഴുത്തു പോയ പൈനാപ്പിളാണ് അഴുകി നശിച്ചത്. യന്ത്രത്തകരാർ മൂലം പ്രവർത്തനസജ്ജമല്ലാത്ത കന്പനിയിൽ ഇപ്രകാരം നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും അതിന്റെ ഉത്തരവാദിത്വം മാനേജർമാരിൽ മാത്രം കെട്ടിവച്ചതും ആക്ഷേപത്തിനു കാരണമായിട്ടുണ്ട്.
ഒരു വർഷം മുന്‍പ് കന്പനിയിൽ നിയമിതരായ മാനേജർമാരിൽ കെ.എച്ച് സിനിയുടെ പ്രൊബേഷൻ കാലാവധി മേയ് 27 നും നിധീഷിന്റേത് ജൂണ്‍ ഏഴിനും അവസാനിച്ചിരിക്കുകയാണ്. ഇവരുടെ നിയമനം സ്ഥിരപ്പെടുത്തി നൽകേണ്ട സന്ദർഭത്തിലാണ് സസ്പെൻഷൻ നടപടി ഉണ്ടായിട്ടുളളത്.
നടുക്കര അഗ്രോ ആന്റ് പൈനാപ്പിൾ പ്രോസസിംഗ് കന്പനി സർക്കാർ ഏറ്റെടുത്ത് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനിയാക്കിയപ്പോൾ എംഡിയെ കൂടാതെ മാനേജർമാരുടെ തസ്തികകൾ മാത്രമേ ഉണ്ടായിരുന്നുളളൂ എന്നും തൊഴിലാളികളെ പുതിയ കന്പനിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു. എന്നാൽ പുതിയ കന്പനിയിൽ മാനേജർമാരുടെ തസ്തിക ഇല്ലെന്നാണ് എംഡി പറയുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത മെഷീൻ ഓപ്പറേറ്റർമാരുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ വർഷം നിർമിച്ച പൾപ്പ് ഉപയോഗശൂന്യമായി പോയതായും ഇതിനിടെ ആരോപണം ഉയർന്നിട്ടുണ്ട്.