കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയർമാനുമായ സി.എൻ. മോഹനനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെത്തുടർന്നു ജില്ലാ കമ്മിറ്റി യോഗമാണു പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സി.എൻ. മോഹനന്റെ പേര് പി. രാജീവ് നിർദേശിക്കുകയും യോഗം ഏകകണ്ഠമായി അംഗീകരിക്കുകയുമായിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തു. പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനു പിന്നാലെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും ചുമതലയേറ്റിരുന്നു.
സി.എൻ. മോഹനൻ പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്നു നിയമബിരുദമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. പുത്തൻകുരിശ് ലക്ഷ്മിനാരായണഭവനിലാണു താമസം. വടവുകോട് ഫാർമേഴ്സ് ബാങ്ക് ജീവനക്കാരി കെ.എസ്. വനജയാണ് ഭാര്യ. മക്കൾ: ചാന്ദ്നി, വന്ദന. മരുമകൻ: അമൽ ഷാജി.
സി.എൻ. മോഹനന്റെ പേര് പി. രാജീവ് നിർദേശിക്കുകയും യോഗം ഏകകണ്ഠമായി അംഗീകരിക്കുകയുമായിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തു. പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനു പിന്നാലെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും ചുമതലയേറ്റിരുന്നു.
സി.എൻ. മോഹനൻ പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്നു നിയമബിരുദമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. പുത്തൻകുരിശ് ലക്ഷ്മിനാരായണഭവനിലാണു താമസം. വടവുകോട് ഫാർമേഴ്സ് ബാങ്ക് ജീവനക്കാരി കെ.എസ്. വനജയാണ് ഭാര്യ. മക്കൾ: ചാന്ദ്നി, വന്ദന. മരുമകൻ: അമൽ ഷാജി.