+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹകരണം സ്കൂളുകളിൽ പാഠ്യവിഷയമാക്കും

തിരുവനന്തപുരം: അമൂൽ മാതൃകയിലുള്ള പദ്ധതികൾ സഹകരണ മേഖലയിൽ ആരംഭിക്കുമെന്നും സഹകരണം സ്കൂളുകളി
സഹകരണം സ്കൂളുകളിൽ പാഠ്യവിഷയമാക്കും
തിരുവനന്തപുരം: അമൂൽ മാതൃകയിലുള്ള പദ്ധതികൾ സഹകരണ മേഖലയിൽ ആരംഭിക്കുമെന്നും സഹകരണം സ്കൂളുകളിൽ പഠനവിഷയമാക്കുമെന്നും പ്രഖ്യാപിച്ച സംസ്ഥാന സഹകരണ നയത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകി. സഹകരണ മേഖലയിൽ ഒരു ലക്ഷം പേർക്കു പുതുതായി തൊഴിൽ നൽകുമെന്നും അഞ്ചുമടങ്ങ് പരോക്ഷ തൊഴിൽ അവസരങ്ങൾ ഒരുക്കും.

ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ചു രൂപീകരിക്കുന്ന കേരള ബാങ്ക് ഈ വർഷം നിലവിൽ വരുമെന്നും നയത്തിൽ പറയുന്നു.

നയത്തിലെ പ്രധാന നിർദേശങ്ങൾ:

• കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്ന നിർമാണത്തിൽ സഹകരണ മേഖല സജീവ ഇടപെടൽ നടത്തും.
• ഗ്രാമീണമേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ബ്ലേഡുകാരെ ഉന്മൂലനം ചെയ്യാൻ ഇടപെടൽ നടത്തും.
• കുടുംബശ്രീയുമായി സഹകരണമേഖലയെ സഹകരിപ്പിച്ച് ഡിസ്ട്രിബ്യൂഷൻ കണക്‌ഷൻ നെറ്റ്‌വർക്ക് തുടങ്ങും.
•ബ്ലേഡ് പലിശക്കാരിൽ നിന്നു രക്ഷിക്കാൻ മൈക്രോ ഫിനാൻസ് രംഗത്ത് കളക്‌ഷൻ ഡിസ്ട്രിബ്യൂഷൻ മാതൃകയിൽ സഹകരണ മാതൃക
• യുവാക്കളെ ആകർഷിക്കാൻ സ്പെഷൽ എൻറോൾമെന്‍റ് ഡ്രൈവ്
• ബ്യൂറോക്രസിയുടെ പിടിയിൽ നിന്ന് സഹകരണരംഗത്തെ മോചിപ്പിച്ച് ജനസൗഹൃദമാക്കും.
• പുതുതലമുറ ബാങ്കുകളോട് മത്സരിക്കാനാവുംവിധം സഹകരണ ബാങ്കിനെ ആധുനികവത്കരിക്കും.
•സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് കോർ ബാങ്കിംഗ് നെറ്റ്‌വർക്ക് ഏർപ്പെടുത്തും. ബാങ്കുകളുടെ ചെക്ബുക്ക്, ഒപ്പുകൾ എന്നിവ ഓണ്‍ലൈനിലൂടെ പരിശോധിച്ച് ഉടൻ പണം ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തും.
• കൃഷിയെയും ചെറുകിട വ്യാവസായിക സംവിധാനത്തെയും ശക്തിപ്പെടുത്താൻ ഇടപെടൽ.
• നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയ ഹ്രസ്വകാല കാർഷിക വായ്പാ വിതരണവുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിക്കും.
• കാർഷികോത്പാദനം വർധിപ്പിക്കാനും ഉത്പന്ന വിപണനത്തിനും പഞ്ചായത്ത് തലത്തിൽ സംവിധാനം.
• പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുമായി യോജിച്ചു ശ്രമിക്കും.
• ഇഎംഎസ് ഭവനനിർമാണ പദ്ധതിക്കെന്ന പോലെ വാണിജ്യ പരമായി വിജയ സാധ്യതയുള്ള പ്രോജക്ടുകൾക്കും വായ്പ.
• പ്രാദേശിക പദ്ധതികളുടെ ഗുണഭോക്താക്കൾക്കും പ്രോജക്ടുകൾക്കും വായ്പ.
• പ്രാദേശിക വികസന ആവശ്യം നിർണയിച്ച് സഹകരണസ്ഥാപനം തയാറാക്കുന്ന ക്രെഡിറ്റ് പ്ലാനുകൾക്ക് അനുസൃതമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ക്രമീകരിക്കും.
• സഹകരണമേഖലയിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും. ഭരണസമിതിയിൽ മിനിമം മൂന്നു വനിതകൾ. ഇതോടെ സംസ്ഥാനത്തെ 15,000 ബാങ്കുകളിലായി അരലക്ഷത്തോളം വനിതാ ഡയറക്ടർമാർ വരും.
• ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക സഹകരണസംഘങ്ങൾ.
• കാർഷികവായ്പ അനുവദിക്കുന്നതു പല തട്ടുകളായതിനാൽ പലിശമാർജിൻ കൂടുതൽ. ഇതു കുറയ്ക്കും.
• കേന്ദ്രസംസ്ഥാന വികസനപദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള സംവിധാനം
• പ്രവാസികൾക്കായി പ്രത്യേക സഹകരണസംഘം. തിരിച്ചെത്തുന്നവർക്ക് പുനരധിവാസപദ്ധതികൾ
• ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രത്യേക സഹകരണ സ്ഥാപനങ്ങൾ.
• സഹകരണസംഘങ്ങളുടെ ഏകോപനത്തിന് അപ്പെക്സ് ബോഡി