കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ പ്രതിയെ വിട്ടുകിട്ടണമെന്ന കൊച്ചി പോലീസിന്റെ ആവശ്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ഡൽഹിയിലെത്തിയ കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു പ്രതിയെ ഹാജരാക്കാൻ ജയിൽ അധികൃതരോട് മജിസ്ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്.
കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ(48) ആണ് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു. അതേസമയം, ഡൽഹിയിൽ നിലവിൽ അവധിക്കാല കോടതികളാണു പ്രവർത്തിക്കുന്നതെന്നും അതിനാൽ ഇന്നുതന്നെ പ്രതിയെ വിട്ടുകിട്ടുമോ എന്നതു സംബന്ധിച്ച് ആശങ്കയുള്ളതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോടതിയുടെ തുടർ നടപടികൾക്കുശേഷം മാത്രമേ കൊച്ചിയിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനമാകൂ.
കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ(48) ആണ് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു. അതേസമയം, ഡൽഹിയിൽ നിലവിൽ അവധിക്കാല കോടതികളാണു പ്രവർത്തിക്കുന്നതെന്നും അതിനാൽ ഇന്നുതന്നെ പ്രതിയെ വിട്ടുകിട്ടുമോ എന്നതു സംബന്ധിച്ച് ആശങ്കയുള്ളതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോടതിയുടെ തുടർ നടപടികൾക്കുശേഷം മാത്രമേ കൊച്ചിയിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനമാകൂ.