കോട്ടയം: അഡ്വാൻസ് ലൈസൻസ് സ്കീമിന്റെ മറവിൽ നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതി വിപണിയെ തകർത്തിരിക്കുന്പോൾ തുറമുഖനിയന്ത്രണവുംകൂടി എടുത്തുകളഞ്ഞുള്ള കേന്ദ്രനീക്കം കർഷകദ്രോഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
അഡ്വാൻസ് ലൈസൻസ് പ്രകാരം സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതു കയറ്റിഅയയ്ക്കുന്ന ഉത്പന്നങ്ങൾക്ക് ആനുപാതികമാണ്. 30 വർഷം മുന്‍പ് ടയറിന്റെ 75 ശതമാനം സ്വാഭാവിക റബറായിരുന്നു. ഇപ്പോൾ 45 ശതമാനം മാത്രമേയുള്ളൂ. എന്നാൽ, കയറ്റുമതി ടയറിന്റെ കണക്കിൽ പഴയ 75 ശതമാനം ഉപയോഗം എന്ന ക്രമത്തിൽ ഇപ്പോഴും റബർ ഇറക്കുമതി തുടരുന്നു. ഈ 45 ശതമാനമെന്നത് ട്രക്ക്, ബസ് ടയറുകൾക്കാണെങ്കിൽ കാർ പോലുള്ള മീഡിയം വാഹനങ്ങളുടെ ടയറിന് ഇതിനേക്കാൾ കുറവ് സ്വാഭാവിക റബർ മതി.
റബർ കർഷകരെ സംരക്ഷിക്കുവാൻ 2001 ജൂണ്‍ 15ന് അഡ്വാൻസ് ഓതറൈസേഷൻ സ്കീമിലൂടെയുള്ള റബർ ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു. സ്കീമിലൂടെയുള്ള ഇറക്കുമതി മരവിപ്പിക്കുവാൻ തടസമല്ലെന്നിരിക്കെ കേന്ദ്രവാണിജ്യമന്ത്രാലയം കർഷകനിഷേധ നിലപാട് തുടരുന്നതു ദ്രോഹപരമാണെന്നു സെബാസ്റ്റ്യൻ പറഞ്ഞു.
അഡ്വാൻസ് ലൈസൻസ് പ്രകാരം സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതു കയറ്റിഅയയ്ക്കുന്ന ഉത്പന്നങ്ങൾക്ക് ആനുപാതികമാണ്. 30 വർഷം മുന്‍പ് ടയറിന്റെ 75 ശതമാനം സ്വാഭാവിക റബറായിരുന്നു. ഇപ്പോൾ 45 ശതമാനം മാത്രമേയുള്ളൂ. എന്നാൽ, കയറ്റുമതി ടയറിന്റെ കണക്കിൽ പഴയ 75 ശതമാനം ഉപയോഗം എന്ന ക്രമത്തിൽ ഇപ്പോഴും റബർ ഇറക്കുമതി തുടരുന്നു. ഈ 45 ശതമാനമെന്നത് ട്രക്ക്, ബസ് ടയറുകൾക്കാണെങ്കിൽ കാർ പോലുള്ള മീഡിയം വാഹനങ്ങളുടെ ടയറിന് ഇതിനേക്കാൾ കുറവ് സ്വാഭാവിക റബർ മതി.
റബർ കർഷകരെ സംരക്ഷിക്കുവാൻ 2001 ജൂണ്‍ 15ന് അഡ്വാൻസ് ഓതറൈസേഷൻ സ്കീമിലൂടെയുള്ള റബർ ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു. സ്കീമിലൂടെയുള്ള ഇറക്കുമതി മരവിപ്പിക്കുവാൻ തടസമല്ലെന്നിരിക്കെ കേന്ദ്രവാണിജ്യമന്ത്രാലയം കർഷകനിഷേധ നിലപാട് തുടരുന്നതു ദ്രോഹപരമാണെന്നു സെബാസ്റ്റ്യൻ പറഞ്ഞു.