അമ്പലപ്പുഴ: മരം വെട്ടുന്നതിനിടയില്‍ തടിക്കഷണം തെറിച്ചു തലയില്‍ വീണു ഗ്രാമപഞ്ചായത്തംഗം മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് അംഗവും എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ പളളിവെളി പരേതനായ മുഹമ്മദ് കുഞ്ഞ്-ജമീല ദമ്പതികളുടെ മകന് നസീര്‍ (32) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു കരുവാറ്റ എസ്എന്‍ നഗര്‍ വട്ട് മുക്കിലെ ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുത്തന്‍പറമ്പില്‍ മാഞ്ചിയം തടി മുറിക്കുന്നതിനിടയിലായിരുന്നു അപകടം. വണ്ണംകൂടിയ തടി മുറിച്ചിട്ടതു തെറിച്ചുവന്നു നസീറിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ പുറക്കാട് മാത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം ഏഴോടെ പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനും ശേഷം രാത്രി ഒമ്പതോടെ പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്ലാം പളളിയില്‍ കബറടക്കി. ഭാര്യ: സുമയ്യ. മക്കള്‍: ഉമറുല്‍ ഫറൂക്ക് (ഏഴ്), അല്അമീന് (ആറ്), അമീന (രണ്ട്).
ഗ്രാമപഞ്ചായത്തംഗമായതിനു ശേഷവും നസീര്‍ പ്രധാന തൊഴിലായ മരംവെട്ട് ഉപേക്ഷിച്ചിരുന്നില്ല. പൊതുകാര്യങ്ങൾക്കെല്ലാം മുൻനിരയിലായിരുന്നു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ കൂലിയിൽ ജോലി ചെയ്തു നൽകുമായിരുന്നു. റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാനും പലപ്പോഴും ഒാടിയെത്തുമായിരുന്നു. ലഹരി വിരുദ്ധ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു കരുവാറ്റ എസ്എന്‍ നഗര്‍ വട്ട് മുക്കിലെ ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുത്തന്‍പറമ്പില്‍ മാഞ്ചിയം തടി മുറിക്കുന്നതിനിടയിലായിരുന്നു അപകടം. വണ്ണംകൂടിയ തടി മുറിച്ചിട്ടതു തെറിച്ചുവന്നു നസീറിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ പുറക്കാട് മാത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം ഏഴോടെ പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനും ശേഷം രാത്രി ഒമ്പതോടെ പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്ലാം പളളിയില്‍ കബറടക്കി. ഭാര്യ: സുമയ്യ. മക്കള്‍: ഉമറുല്‍ ഫറൂക്ക് (ഏഴ്), അല്അമീന് (ആറ്), അമീന (രണ്ട്).
ഗ്രാമപഞ്ചായത്തംഗമായതിനു ശേഷവും നസീര്‍ പ്രധാന തൊഴിലായ മരംവെട്ട് ഉപേക്ഷിച്ചിരുന്നില്ല. പൊതുകാര്യങ്ങൾക്കെല്ലാം മുൻനിരയിലായിരുന്നു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ കൂലിയിൽ ജോലി ചെയ്തു നൽകുമായിരുന്നു. റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാനും പലപ്പോഴും ഒാടിയെത്തുമായിരുന്നു. ലഹരി വിരുദ്ധ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു.