തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഈ മാസം 23ന് ആരംഭിക്കും. ഓഗസ്റ്റ് 12ന് പ്രവേശന നടപടികൾ പൂർത്തിയാക്കും. 23ന് ഓപ്ഷൻ ക്ഷണിക്കും. 30 ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. . ജൂലൈ 25 നുള്ളിൽ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അനുബന്ധ മെഡിക്കൽ കോഴ് സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബറിൽ പൂർത്തിയാക്കും.
എൻജിനിയറിംഗ് ആദ്യ അലോട്ട്മെന്റ് ഈ മാസം 30 നുള്ളിൽ പ്രസിദ്ധീകരിക്കും. എൻജിനിയറിംഗ് പ്രവേശനം സംബന്ധിച്ച മറ്റു വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 2,643 സീറ്റുകളാണ് എംബിബിഎസ് പ്രവേശനത്തിനുള്ളത്.സംസ്ഥാന സർക്കാരിന്റെ എട്ടു മെഡിക്കൽ കോളജുകളിൽ കേന്ദ്ര ക്വോട്ട കഴിഞ്ഞു 943 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെന്റ് നടത്തുക. 16 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 1700 സീറ്റുകളിലേക്കാണ് പ്രവേശനം.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 3,950 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഈ വർഷം സംസ്ഥാനത്തെ എട്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിലും പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളജിലേക്കുമുള്ള പ്രവേശനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്കിയിട്ടില്ല.
മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. സംസ്ഥാനത്ത് 50,000 ത്തിലധികം എൻജിനിയറിംഗ് സീറ്റുകൾ ഉള്ളപ്പോൾ ഇക്കുറി റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചത് 46,683 വിദ്യാർഥികൾ മാത്രം.
കഴിഞ്ഞ വർഷം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 61,716 ആയിരുന്നു. . ഈ വർഷം പ്രവേശന പരീക്ഷ എഴുതിയത് 90,233 പേരാണ് . ഇതിൽ രണ്ടു പേപ്പറുകൾക്ക് പത്ത് വീതം മാർക്ക് നേടി യോഗ്യത നേടിയത് 58,268 പേർ.
ഇവരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടാനായി പ്ലസ് ടു, തുല്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിച്ചവർ 46,686 വിദ്യാർഥികളും.
എൻജിനിയറിംഗ് ആദ്യ അലോട്ട്മെന്റ് ഈ മാസം 30 നുള്ളിൽ പ്രസിദ്ധീകരിക്കും. എൻജിനിയറിംഗ് പ്രവേശനം സംബന്ധിച്ച മറ്റു വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 2,643 സീറ്റുകളാണ് എംബിബിഎസ് പ്രവേശനത്തിനുള്ളത്.സംസ്ഥാന സർക്കാരിന്റെ എട്ടു മെഡിക്കൽ കോളജുകളിൽ കേന്ദ്ര ക്വോട്ട കഴിഞ്ഞു 943 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെന്റ് നടത്തുക. 16 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 1700 സീറ്റുകളിലേക്കാണ് പ്രവേശനം.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 3,950 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഈ വർഷം സംസ്ഥാനത്തെ എട്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിലും പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളജിലേക്കുമുള്ള പ്രവേശനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്കിയിട്ടില്ല.
മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. സംസ്ഥാനത്ത് 50,000 ത്തിലധികം എൻജിനിയറിംഗ് സീറ്റുകൾ ഉള്ളപ്പോൾ ഇക്കുറി റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചത് 46,683 വിദ്യാർഥികൾ മാത്രം.
കഴിഞ്ഞ വർഷം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 61,716 ആയിരുന്നു. . ഈ വർഷം പ്രവേശന പരീക്ഷ എഴുതിയത് 90,233 പേരാണ് . ഇതിൽ രണ്ടു പേപ്പറുകൾക്ക് പത്ത് വീതം മാർക്ക് നേടി യോഗ്യത നേടിയത് 58,268 പേർ.
ഇവരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടാനായി പ്ലസ് ടു, തുല്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിച്ചവർ 46,686 വിദ്യാർഥികളും.