തിരുവനന്തപുരം: സംസ്ഥാനത്തു കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. തിരുവനന്തപുരം ആർസിസിയിൽ 2016 മുതൽ 17 വരെ 32,622 പേരും മലബാർ കാൻസർ സെന്ററിൽ 8979 പേരും ചികിത്സ തേടിയിട്ടുണ്ട്. തുടർ ചികിത്സക്കായി മലബാർ കാൻസർ സെന്ററിൽ എത്തിയവരുടെ എണ്ണം 2016-ൽ 52890 , 2017ൽ 61404 ആണ്.
സംസ്ഥാനത്തെ മുഴുവൻ കാൻസർ ചികിത്സാ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. അഞ്ചു മെഡിക്കൽ കോളജുകളിൽ സമഗ്ര കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ ജില്ലകളിലും കീമോ തെറാപ്പി ഉൾപ്പെടെയുള്ള കാൻസർ ചികിത്സ ഉറപ്പുവരുത്തുന്ന കാൻസർ നിർണയ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ കാൻസർ ചികിത്സാ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. അഞ്ചു മെഡിക്കൽ കോളജുകളിൽ സമഗ്ര കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ ജില്ലകളിലും കീമോ തെറാപ്പി ഉൾപ്പെടെയുള്ള കാൻസർ ചികിത്സ ഉറപ്പുവരുത്തുന്ന കാൻസർ നിർണയ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.