തിരുവനന്തപുരം: ഉരുൾപൊട്ടൽ അടക്കമുള്ള കാലവർഷക്കെടുതിയിൽ വീടു പൂർണമായി നഷ്ടമായവർക്ക് ഇവ പുനർനിർമിക്കുന്നതിനുള്ള നാലു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നൽകും. വീടുനിർമാണം തുടങ്ങുന്നതിനു മുമ്പു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ആദ്യഗഡുവും വീടിന്റെ നിർമാണം 25 ശതമാനം പൂർത്തീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ബാക്കി തുകയും അനുവദിച്ചു നൽകുമെന്നു ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രിക്കുവേണ്ടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.
75 ശതമാനത്തിലധികം തകർച്ച നേരിട്ട വീടിനെ വാസയോഗ്യമല്ലാതായ വീട് എന്ന് അംഗീകരിച്ചു. ദുരന്തബാധിതർ, വീടു തകർന്ന അതേസ്ഥലത്താണ് പുനർനിർമിക്കുന്നതെങ്കിൽ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ചെറുക്കാൻ ആവശ്യമായ മാർഗരേഖ തയാറാക്കാൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി കണ്‍വീനറും കെഎസ്ആർഇസിയുടെ ഡയറക്ടർ, സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞൻ ഡോ. വി.പി. ദിനേശൻ, കൊച്ചി സർവകലാശാലയിലെ ഡോ.എസ്.അഭിലാഷ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സീനിയർ കണ്‍സൾട്ടന്റ് ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്നിവർ അടങ്ങുന്ന സാങ്കേതിക സമിതിയെ നിയോഗിച്ചു.
ദുരന്തത്തിൽ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇവ പുനഃസൃഷ്ടിച്ച് നൽകാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കാലവർഷത്തിലുണ്ടായ നഷ്ടം ചുവടെ:
മരണമടഞ്ഞവർ-56, പൂർണമായി തകർന്ന വീടുകൾ 255, ഭാഗികമായി തകർന്ന വീടുകൾ 5566, പൗൾട്രി- 3534, കൃഷി നഷ്ടം 4217.91 ഹെക്ടർ, ക്യാമ്പുകളിൽ താമസിപ്പിച്ചവർ 28,700, തകർന്ന പഞ്ചായത്ത് റോഡ് 241.42 കിലോമീറ്റർ, പിഡബ്ല്യുഡി റോഡ് 450 കിലോമീറ്റർ, സംരക്ഷണ ഭിത്തി, കലുങ്ക്, റോഡിനോട് ചേർന്ന ഓടകൾ 140, പിഡബ്ല്യുഡി നിർമിതികളുടെ നഷ്ടം 101 കോടി, 11 കെവി ട്രാൻസ്ഫോർമർ 1198, തകർന്ന ഇലക്ട്രിക് പോസ്റ്റുകൾ 1971.
75 ശതമാനത്തിലധികം തകർച്ച നേരിട്ട വീടിനെ വാസയോഗ്യമല്ലാതായ വീട് എന്ന് അംഗീകരിച്ചു. ദുരന്തബാധിതർ, വീടു തകർന്ന അതേസ്ഥലത്താണ് പുനർനിർമിക്കുന്നതെങ്കിൽ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ചെറുക്കാൻ ആവശ്യമായ മാർഗരേഖ തയാറാക്കാൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി കണ്‍വീനറും കെഎസ്ആർഇസിയുടെ ഡയറക്ടർ, സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞൻ ഡോ. വി.പി. ദിനേശൻ, കൊച്ചി സർവകലാശാലയിലെ ഡോ.എസ്.അഭിലാഷ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സീനിയർ കണ്‍സൾട്ടന്റ് ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്നിവർ അടങ്ങുന്ന സാങ്കേതിക സമിതിയെ നിയോഗിച്ചു.
ദുരന്തത്തിൽ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇവ പുനഃസൃഷ്ടിച്ച് നൽകാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കാലവർഷത്തിലുണ്ടായ നഷ്ടം ചുവടെ:
മരണമടഞ്ഞവർ-56, പൂർണമായി തകർന്ന വീടുകൾ 255, ഭാഗികമായി തകർന്ന വീടുകൾ 5566, പൗൾട്രി- 3534, കൃഷി നഷ്ടം 4217.91 ഹെക്ടർ, ക്യാമ്പുകളിൽ താമസിപ്പിച്ചവർ 28,700, തകർന്ന പഞ്ചായത്ത് റോഡ് 241.42 കിലോമീറ്റർ, പിഡബ്ല്യുഡി റോഡ് 450 കിലോമീറ്റർ, സംരക്ഷണ ഭിത്തി, കലുങ്ക്, റോഡിനോട് ചേർന്ന ഓടകൾ 140, പിഡബ്ല്യുഡി നിർമിതികളുടെ നഷ്ടം 101 കോടി, 11 കെവി ട്രാൻസ്ഫോർമർ 1198, തകർന്ന ഇലക്ട്രിക് പോസ്റ്റുകൾ 1971.