തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പൂർണമായും സ്ഥലം ഒഴുകിപ്പോയവർക്ക് വേറേ സ്ഥലം നൽകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ സ്വന്തമായി ഇല്ലെങ്കിലോ നിലവിലെ സ്ഥലം വീടു വയ്ക്കുന്നതിന് അനുയോജ്യമല്ലെങ്കിലോ സ്ഥലം വാങ്ങാനായി ആറു ലക്ഷം രൂപയോ പ്രമാണത്തിൽ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കും.
നിലവിലുള്ള നിരക്കു കുറഞ്ഞതോ നിശ്ചയിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങൾ പുനഃപരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ധന പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
നിലവിലുള്ള നിരക്കു കുറഞ്ഞതോ നിശ്ചയിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങൾ പുനഃപരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ധന പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.