കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വീഴ്ച നിമിത്തം ക്രഷർ-ക്വാറി യൂണിറ്റുകളിൽ കല്പിതാനുമതി (ഡീംഡ് ലൈസൻസ്) ലഭിച്ചതാർക്കൊക്കെയാണെന്നു കണ്ടെത്തണമെന്നു ഹൈക്കോടതി. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ക്വാറിക്ക് ലൈസൻസ് നൽകിയതു ചോദ്യം ചെയ്ത് എം.എ. ആബിദ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് തദ്ദേശഭരണ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രഷർ, ക്വാറി യൂണിറ്റുകൾക്ക് ഡീംഡ് ലൈസൻസ് നൽകുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന ഹർജികളിലെ നോട്ടീസിന് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ മറുപടി നൽകാത്ത സംഭവം ധാരാളമുണ്ട്. ഇത്തരം കേസുകളിൽ തദ്ദേശസ്ഥാപനങ്ങൾ മറുപടി നൽകാത്തതിനാൽ ക്രഷർ, ക്വാറിയുടമകളുടെ വാദങ്ങൾ അംഗീകരിച്ച് വിധി പറയേണ്ടിവരുന്നുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി
ക്രഷർ, ക്വാറി യൂണിറ്റുകൾക്ക് ഡീംഡ് ലൈസൻസ് നൽകുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന ഹർജികളിലെ നോട്ടീസിന് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ മറുപടി നൽകാത്ത സംഭവം ധാരാളമുണ്ട്. ഇത്തരം കേസുകളിൽ തദ്ദേശസ്ഥാപനങ്ങൾ മറുപടി നൽകാത്തതിനാൽ ക്രഷർ, ക്വാറിയുടമകളുടെ വാദങ്ങൾ അംഗീകരിച്ച് വിധി പറയേണ്ടിവരുന്നുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി