കൊച്ചി: കേരള ചുമട്ടുതൊഴിലാളി നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടെ പരിധിയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടുമെന്നു ഹൈക്കോടതി. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഇവയുടെ കയറ്റിയിറക്ക് ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിഐടിയു അംഗങ്ങളുടെ എതിർപ്പിനെത്തുടർന്നു മൊബൈൽ ഫോണ് പായ്ക്കറ്റുകളുടെ കയറ്റിയിറക്ക് തടസപ്പെട്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചക്കരപ്പറന്പിലെ സഫ സിസ്റ്റം ആൻഡ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജിക്കാർക്ക് പോലീസ് സംരക്ഷണം അനുവദിക്കാനും കോടതി നിർദേശം നൽകി.
സിഐടിയു അംഗങ്ങളുടെ എതിർപ്പിനെത്തുടർന്നു മൊബൈൽ ഫോണ് പായ്ക്കറ്റുകളുടെ കയറ്റിയിറക്ക് തടസപ്പെട്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചക്കരപ്പറന്പിലെ സഫ സിസ്റ്റം ആൻഡ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജിക്കാർക്ക് പോലീസ് സംരക്ഷണം അനുവദിക്കാനും കോടതി നിർദേശം നൽകി.