കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര ബിവറേജസ് ഗോഡൗണിനുമുന്നിൽ നിർത്തിയിട്ട ലോറിയിൽനിന്ന് 40 കുപ്പി വിദേശമദ്യം മോഷ്ടിക്കുകയും രണ്ടു കുപ്പി അകത്താക്കുകയും ചെയ്തയാൾ അറസ്റ്റിൽ. തമിഴ്നാട് കല്ലംകുറുശി സ്വദേശി ബാല (43) യെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്യലഹരി മാറിയപ്പോഴാണു താൻ പോലീസ് സ്റ്റേഷനിലാണുള്ളതെന്ന് ഇയാൾ അറിയുന്നത്. തുടർന്ന് പോലീസിന്റെ ചോദ്യംചെയ്യലിലാണ് രസകരമായ മദ്യമോഷണത്തെക്കുറിച്ച് അറിയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ള ബാല ഞായറാഴ്ച രാത്രിയിൽ താവക്കരയിലൂടെ നടന്നുപോകുന്പോഴാണ് ബിവറേജിലേക്കുള്ള മദ്യവുമായി ലോറി നിർത്തിയിട്ടിരിക്കുന്നതു കാണുന്നത്. ചുറ്റുപാടും ആളില്ലെന്ന് ഉറപ്പാക്കിയശേഷം ലോറിയുടെ പുറകുവശത്തെത്തി മൂടിക്കെട്ടിയ ടാർപ്പായ കീറി കുപ്പി കൈക്കലാക്കി. 40 ഓളം വിദേശ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായി ലോറി ഡ്രൈവർ പാലക്കാട് സ്വദേശി കൃഷ്ണൻ ടൗൺ പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യപിക്കാൻ പണമില്ലാത്തതുകാരണം രണ്ടുദിവസമായി ‘ഡ്രൈ’യായി നടക്കുകയായിരുന്നു ബാല. നിന്നനിൽപ്പിൽ വെള്ളംപോലും ചേർക്കാതെ ഒരു കുപ്പി മദ്യം ആർത്തിയോടെ കുടിച്ചുതീർത്തു. രണ്ടാമത്തെ കുപ്പി മദ്യവും പൊട്ടിച്ച് അടിച്ചുതുടങ്ങിയതോടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സമീപത്തെ കടക്കാർ കട തുറക്കാൻ വന്നപ്പോഴാണ് ബോധംകെട്ട് റോഡരികിൽ കിടക്കുന്നയാളെ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മദ്യലഹരി മാറിയപ്പോഴാണു താൻ പോലീസ് സ്റ്റേഷനിലാണുള്ളതെന്ന് ഇയാൾ അറിയുന്നത്. തുടർന്ന് പോലീസിന്റെ ചോദ്യംചെയ്യലിലാണ് രസകരമായ മദ്യമോഷണത്തെക്കുറിച്ച് അറിയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ള ബാല ഞായറാഴ്ച രാത്രിയിൽ താവക്കരയിലൂടെ നടന്നുപോകുന്പോഴാണ് ബിവറേജിലേക്കുള്ള മദ്യവുമായി ലോറി നിർത്തിയിട്ടിരിക്കുന്നതു കാണുന്നത്. ചുറ്റുപാടും ആളില്ലെന്ന് ഉറപ്പാക്കിയശേഷം ലോറിയുടെ പുറകുവശത്തെത്തി മൂടിക്കെട്ടിയ ടാർപ്പായ കീറി കുപ്പി കൈക്കലാക്കി. 40 ഓളം വിദേശ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായി ലോറി ഡ്രൈവർ പാലക്കാട് സ്വദേശി കൃഷ്ണൻ ടൗൺ പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യപിക്കാൻ പണമില്ലാത്തതുകാരണം രണ്ടുദിവസമായി ‘ഡ്രൈ’യായി നടക്കുകയായിരുന്നു ബാല. നിന്നനിൽപ്പിൽ വെള്ളംപോലും ചേർക്കാതെ ഒരു കുപ്പി മദ്യം ആർത്തിയോടെ കുടിച്ചുതീർത്തു. രണ്ടാമത്തെ കുപ്പി മദ്യവും പൊട്ടിച്ച് അടിച്ചുതുടങ്ങിയതോടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സമീപത്തെ കടക്കാർ കട തുറക്കാൻ വന്നപ്പോഴാണ് ബോധംകെട്ട് റോഡരികിൽ കിടക്കുന്നയാളെ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.