തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വയോജനങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള 70 പകൽ വീടുകൾ നിർമിക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. വയോജനനയം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തുടക്കമെന്ന നിലയിൽ ഓരോ ജില്ലയിലും ഓരോ പകൽവീട് ആണ് നിർമിക്കുക. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള പകൽ വീടുകളും ആധുനികവത്കരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. നിലവിലുള്ള വയോജന നയം പ്രായോഗികമായി നടപ്പാക്കുകയാണെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പ്രതിവർഷം 8000 കോടിയുടെ മരുന്നു വില്പനയാണ് നടക്കുന്നതെന്നു സി.എസ്. ജയലാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി എല്ലാ മുൻകരുതലുകളും പാലിക്കും. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ടു ലാബുകളാണ് മരുന്നു പരിശോധനയ്ക്കായുള്ളത്. ഉടൻ തന്നെ ഒരു ലാബു കൂടി തൃശൂരിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തീവണ്ടിക്കു നേരേ കല്ലേറ് 18 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരേ കല്ലേറ് നടത്തിയ സംഭവത്തിൽ 18 കേസുകൾ രജിസ്റ്റ് ചെയ്തതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എം.ഉമ്മറിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സാമൂഹ്യദ്രോഹികളുടെ ഇത്തരം നടപടികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ റയിൽവേയോട് ആവശ്യപ്പെടുമെന്നു മന്ത്രി പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം
തിരുവനന്തപുരം: കൊല്ലം പരവൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ ഷഹീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനെ തുടർന്നാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ ബഹളംവച്ചത്.
മാരകമായി പരിക്കേറ്റ ഷഹീറിനെതിരേയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു. ഇത്രയധികം ക്രൂരമായ ആക്രമണം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. തലയിലെ 12 സ്റ്റിച്ചുകൾ ഉൾപ്പെടെ ഏഴുപതിലധികം സ്റ്റിച്ചുകളുമായാണ് ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സദ്ദാം, ഗദ്ദാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഷഹീറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. വാദിയെ പ്രതിയാക്കുന്ന നിലപാടാണിതെന്നു ചെന്നിത്തല പറഞ്ഞു.
തുടക്കമെന്ന നിലയിൽ ഓരോ ജില്ലയിലും ഓരോ പകൽവീട് ആണ് നിർമിക്കുക. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള പകൽ വീടുകളും ആധുനികവത്കരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. നിലവിലുള്ള വയോജന നയം പ്രായോഗികമായി നടപ്പാക്കുകയാണെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പ്രതിവർഷം 8000 കോടിയുടെ മരുന്നു വില്പനയാണ് നടക്കുന്നതെന്നു സി.എസ്. ജയലാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി എല്ലാ മുൻകരുതലുകളും പാലിക്കും. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ടു ലാബുകളാണ് മരുന്നു പരിശോധനയ്ക്കായുള്ളത്. ഉടൻ തന്നെ ഒരു ലാബു കൂടി തൃശൂരിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തീവണ്ടിക്കു നേരേ കല്ലേറ് 18 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരേ കല്ലേറ് നടത്തിയ സംഭവത്തിൽ 18 കേസുകൾ രജിസ്റ്റ് ചെയ്തതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എം.ഉമ്മറിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സാമൂഹ്യദ്രോഹികളുടെ ഇത്തരം നടപടികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ റയിൽവേയോട് ആവശ്യപ്പെടുമെന്നു മന്ത്രി പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം
തിരുവനന്തപുരം: കൊല്ലം പരവൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ ഷഹീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനെ തുടർന്നാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ ബഹളംവച്ചത്.
മാരകമായി പരിക്കേറ്റ ഷഹീറിനെതിരേയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു. ഇത്രയധികം ക്രൂരമായ ആക്രമണം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. തലയിലെ 12 സ്റ്റിച്ചുകൾ ഉൾപ്പെടെ ഏഴുപതിലധികം സ്റ്റിച്ചുകളുമായാണ് ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സദ്ദാം, ഗദ്ദാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഷഹീറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. വാദിയെ പ്രതിയാക്കുന്ന നിലപാടാണിതെന്നു ചെന്നിത്തല പറഞ്ഞു.