കൊച്ചി: ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷയിലുള്ള വൈദികർക്കും സന്യസ്തർക്കുമായി സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. ദൈവവിളി കമ്മീഷൻ അംഗവും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോർജ് ഞരളക്കാട്ട് ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കുടുംബങ്ങൾ ദൈവവിളികളുടെ വിളനിലങ്ങളാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നല്ല കുടുംബങ്ങളിൽ നിന്നുമാണു നല്ല ദൈവവിളികളുണ്ടാകുന്നത്. വിളി നൽകുന്നതു ദൈവമാണ്. ഈ വിളി തിരിച്ചറിയാൻ യുവതീയുവാക്കളെ സഹായിക്കുന്നതിനു നാം ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ റവ. ഡോ. ഡായി കുന്നത്ത്, റവ. ഡോ. ജി. കടൂപ്പാറയിൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ പ്രവീണ എന്നിവർ പ്രസംഗിച്ചു.
ദൈവവിളി പ്രോത്സാഹനരംഗത്തു വൈദികരെയും സന്യസ്തരെയും സുസജ്ജരാക്കുകയാണു പരിശീലന പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്പതോളം സന്യസ്തരും വൈദികരും പങ്കെടുക്കുന്നുണ്ട്.
കുടുംബങ്ങൾ ദൈവവിളികളുടെ വിളനിലങ്ങളാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നല്ല കുടുംബങ്ങളിൽ നിന്നുമാണു നല്ല ദൈവവിളികളുണ്ടാകുന്നത്. വിളി നൽകുന്നതു ദൈവമാണ്. ഈ വിളി തിരിച്ചറിയാൻ യുവതീയുവാക്കളെ സഹായിക്കുന്നതിനു നാം ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ റവ. ഡോ. ഡായി കുന്നത്ത്, റവ. ഡോ. ജി. കടൂപ്പാറയിൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ പ്രവീണ എന്നിവർ പ്രസംഗിച്ചു.
ദൈവവിളി പ്രോത്സാഹനരംഗത്തു വൈദികരെയും സന്യസ്തരെയും സുസജ്ജരാക്കുകയാണു പരിശീലന പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്പതോളം സന്യസ്തരും വൈദികരും പങ്കെടുക്കുന്നുണ്ട്.