പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷത്തെ തസ്തികനിർണയം ജൂലൈ മൂന്നിനു നടക്കും. കഴിഞ്ഞവർഷം തസ്തികനിർണയം നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കിയ അതേ മാനദണ്ഡത്തിൽ ഇക്കുറിയും നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
തസ്തികനിർണയത്തേത്തുടർന്ന് അധ്യാപക ബാങ്ക് നവീകരണവും സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസവും 13നു പൂർത്തീകരിക്കാനും വിദ്യാഭ്യാസ ഓഫീസർമാരോടും ഉപഡയറക്ടർമാരോടും നിർദേശിച്ചിട്ടുണ്ട്.
ഇക്കൊല്ലത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തെ ആധാരമാക്കിയാകണം തസ്തികനിർണയമെന്ന് ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന തിരിമറികൾ ഒഴിവാക്കുന്നതിന് കുട്ടികളുടെ യുഐഡി, ഇഐഡി നന്പർ അടിസ്ഥാനപ്പെടുത്തി നൽകിയിട്ടുള്ള പട്ടിക മാത്രം അംഗീകരിച്ചാൽ മതിയെന്നും നിർദേശമുണ്ട്. യുഐഡി, ഇഐഡി നന്പർ ഇനി ലഭിക്കാനുള്ള കുട്ടികളുണ്ടെങ്കിൽ അവരുടെ നിജസ്ഥിതി സംബന്ധിച്ച് സ്കൂൾ പ്രഥമാധ്യാപകനിൽനിന്ന് വ്യക്തമായ സത്യവാങ്മൂലം സ്വീകരിക്കണം.
2009ലെ കുട്ടികളുടെ അവകാശനിയമം അനുസരിച്ചുള്ളതും കെഇആർ അനുശാസിക്കുന്നതുമായ അധ്യാപക വിദ്യാർഥി അനുപാതം ഇക്കുറിയും തുടരും. ഇതനുസരിച്ച് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ 1: 30 എന്നതും ആറു മുതൽ എട്ടുവരെ ക്ലാസുകൾക്ക് 1: 35 എന്നതും ഒന്പത്, 10 ക്ലാസുകൾക്ക് 1: 50 എന്നതുമാണ് അനുപാതം.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ 150ൽ കൂടുതലും അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ 100 കുട്ടികളിൽ കൂടുതലും ഉള്ള സ്കൂളുകളിലും പ്രഥമാധ്യാപകനെ ക്ലാസ് ചുമതലയിൽ നിന്നൊഴിവാക്കി അധികമായി ഒരു തസ്തിക അനുവദിക്കാനാകും. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്ന യുപി സ്കൂളുകളിൽ 150 കുട്ടികളിൽ അധികമാണെങ്കിൽ പ്രഥമാധ്യാപകനു ക്ലാസ് ചുമതല ഉണ്ടാകില്ല.
അനാദായകരം (അണ് ഇക്കണോമിക്) വിഭാഗത്തിൽപെട്ടിരുന്ന സ്കൂളുകളെ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകൾ എന്ന പേരിൽ പുനർനാമകരണം നടത്തി സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴും ഇവിടങ്ങളിലെ അധ്യാപക നിയമനത്തെ സംബന്ധിച്ച മുൻകാല നിർദേശങ്ങൾ അതേപടി തുടരുകയാണ്. ഒരു ക്ലാസിൽ 15 കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളെയാണ് മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളുടെ ഗണത്തിൽപെടുത്തിയിരിക്കുന്നത്. ഇത്തരം സ്കൂളുകളിൽ പ്രഥമാധ്യാപക തസ്തികയിൽ മാത്രമേ പ്രമോഷൻ വഴി നിയമനം നടത്താനാകൂ.
ഇത്തരം വിദ്യാലയങ്ങളിലെ മറ്റു പുതിയ നിയമനങ്ങളെല്ലാം ദിവസവേതനാടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ബിജു കുര്യൻ
തസ്തികനിർണയത്തേത്തുടർന്ന് അധ്യാപക ബാങ്ക് നവീകരണവും സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസവും 13നു പൂർത്തീകരിക്കാനും വിദ്യാഭ്യാസ ഓഫീസർമാരോടും ഉപഡയറക്ടർമാരോടും നിർദേശിച്ചിട്ടുണ്ട്.
ഇക്കൊല്ലത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തെ ആധാരമാക്കിയാകണം തസ്തികനിർണയമെന്ന് ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന തിരിമറികൾ ഒഴിവാക്കുന്നതിന് കുട്ടികളുടെ യുഐഡി, ഇഐഡി നന്പർ അടിസ്ഥാനപ്പെടുത്തി നൽകിയിട്ടുള്ള പട്ടിക മാത്രം അംഗീകരിച്ചാൽ മതിയെന്നും നിർദേശമുണ്ട്. യുഐഡി, ഇഐഡി നന്പർ ഇനി ലഭിക്കാനുള്ള കുട്ടികളുണ്ടെങ്കിൽ അവരുടെ നിജസ്ഥിതി സംബന്ധിച്ച് സ്കൂൾ പ്രഥമാധ്യാപകനിൽനിന്ന് വ്യക്തമായ സത്യവാങ്മൂലം സ്വീകരിക്കണം.
2009ലെ കുട്ടികളുടെ അവകാശനിയമം അനുസരിച്ചുള്ളതും കെഇആർ അനുശാസിക്കുന്നതുമായ അധ്യാപക വിദ്യാർഥി അനുപാതം ഇക്കുറിയും തുടരും. ഇതനുസരിച്ച് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ 1: 30 എന്നതും ആറു മുതൽ എട്ടുവരെ ക്ലാസുകൾക്ക് 1: 35 എന്നതും ഒന്പത്, 10 ക്ലാസുകൾക്ക് 1: 50 എന്നതുമാണ് അനുപാതം.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ 150ൽ കൂടുതലും അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ 100 കുട്ടികളിൽ കൂടുതലും ഉള്ള സ്കൂളുകളിലും പ്രഥമാധ്യാപകനെ ക്ലാസ് ചുമതലയിൽ നിന്നൊഴിവാക്കി അധികമായി ഒരു തസ്തിക അനുവദിക്കാനാകും. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്ന യുപി സ്കൂളുകളിൽ 150 കുട്ടികളിൽ അധികമാണെങ്കിൽ പ്രഥമാധ്യാപകനു ക്ലാസ് ചുമതല ഉണ്ടാകില്ല.
അനാദായകരം (അണ് ഇക്കണോമിക്) വിഭാഗത്തിൽപെട്ടിരുന്ന സ്കൂളുകളെ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകൾ എന്ന പേരിൽ പുനർനാമകരണം നടത്തി സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴും ഇവിടങ്ങളിലെ അധ്യാപക നിയമനത്തെ സംബന്ധിച്ച മുൻകാല നിർദേശങ്ങൾ അതേപടി തുടരുകയാണ്. ഒരു ക്ലാസിൽ 15 കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളെയാണ് മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളുടെ ഗണത്തിൽപെടുത്തിയിരിക്കുന്നത്. ഇത്തരം സ്കൂളുകളിൽ പ്രഥമാധ്യാപക തസ്തികയിൽ മാത്രമേ പ്രമോഷൻ വഴി നിയമനം നടത്താനാകൂ.
ഇത്തരം വിദ്യാലയങ്ങളിലെ മറ്റു പുതിയ നിയമനങ്ങളെല്ലാം ദിവസവേതനാടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ബിജു കുര്യൻ