കണ്ണൂര്‍: കേരള വിപണിയില്‍ ലഭ്യമാകുന്ന പ്രമുഖ കമ്പനികളുടെ പായ്ക്കറ്റ് കറിപ്പൊടികളില്‍ കീടനാശിനികളിൽ അടങ്ങിയിട്ടുള്ള വിഷാംശമായ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് റീജണൽ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. കറുവാപ്പട്ടയ്ക്കു പകരം വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കാസിയയ്ക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോണാര്‍ഡ് ജോണിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ലബോറട്ടറി റിപ്പോര്‍ട്ട് പുറത്തായത്.
പഴം-പച്ചക്കറികളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള ജിസിഎംഎസ് ഉപകരണത്തിലൂടെയാണു കറിമസാലകളിലെ എഥനോള്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്ന് ലിയോണാര്‍ഡ് ജോൺ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. 2017-18 കാലയളവില്‍ ആര്‍എഎല്‍ ടെസ്റ്റ് ചെയ്ത പ്രമുഖ കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന 94 മുളകുപൊടികളില്‍ 22 സാമ്പിളുകളിൽ എഥനോള്‍ കണ്ടെത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
പഴം-പച്ചക്കറികളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള ജിസിഎംഎസ് ഉപകരണത്തിലൂടെയാണു കറിമസാലകളിലെ എഥനോള്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്ന് ലിയോണാര്‍ഡ് ജോൺ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. 2017-18 കാലയളവില്‍ ആര്‍എഎല്‍ ടെസ്റ്റ് ചെയ്ത പ്രമുഖ കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന 94 മുളകുപൊടികളില്‍ 22 സാമ്പിളുകളിൽ എഥനോള്‍ കണ്ടെത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.