കൊച്ചി: ദുരൂഹ സാഹചര്യത്തിൽ പത്താം ക്ലാസ് വിദ്യാർഥി റാണാ പ്രതാപ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പിതാവ് പുനലൂർ സ്വദേശി സുധീന്ദ്ര പ്രസാദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 2011 മാർച്ച് 23നാണ് റാണാപ്രതാപ് മരിച്ചത്. എസ്എസ്എൽസി പരീക്ഷയുടെ അവസാനദിവസം കൂട്ടുകാർക്കൊപ്പം ഒരു ബേക്കറിയിൽനിന്നു ജ്യൂസ് വാങ്ങിക്കുടിച്ച റാണാപ്രതാപ് ഉടൻതന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ഈ കേസിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്താൻ 2017 നവംബർ 20നു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതു തൃപ്തികരമല്ലെന്നാണ് പുതിയ ഹർജിയിലെ ആരോപണം. വിഷം കൊടുത്തു കൊന്നതാകാമെന്നു പോലീസ് സർജൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആത്മഹത്യയെന്ന നിലപാടാണ് പോലീസ് നിർദേശിച്ചത്. കേസിൽ നീതിപൂർവമായ അന്വേഷണം വേണം. തനിക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്താൻ 2017 നവംബർ 20നു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതു തൃപ്തികരമല്ലെന്നാണ് പുതിയ ഹർജിയിലെ ആരോപണം. വിഷം കൊടുത്തു കൊന്നതാകാമെന്നു പോലീസ് സർജൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആത്മഹത്യയെന്ന നിലപാടാണ് പോലീസ് നിർദേശിച്ചത്. കേസിൽ നീതിപൂർവമായ അന്വേഷണം വേണം. തനിക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.