കൊച്ചി: അഴിമതികളെക്കുറിച്ചുള്ള പരാതികളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയില്ലാതെ കേസെടുക്കരുതെന്ന സർക്കാർ ഉത്തരവിനെതിരേ കൊല്ലം സ്വദേശി എം.കെ. സലിം ഹൈക്കോടതിയെ സമീപിച്ചു. വിജിലൻസ് കേസെടുക്കാൻ ഡയറക്ടറുടെ അനുമതി വേണമെന്ന 2017 മാർച്ച് 29 ലെ ഉത്തരവിനെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
ജില്ലകളിലെ വിജിലൻസ് ഓഫീസുകൾ പരാതി തിരുവനന്തപുരത്തേക്ക് അയയ്ക്കുന്ന പോസ്റ്റ് ഓഫീസുകളായി പ്രവർത്തിക്കുകയാണെന്നും ഇത്തരത്തിൽ കിട്ടുന്ന പരാതികൾ ഒരു എഡിജിപിയാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 1947 പരാതി ലഭിച്ചിട്ടും അഞ്ച് കേസുകളിൽ മാത്രമാണ് ത്വരിതാന്വേഷണം നടത്തിയത്. ഇതിൽ രണ്ട് കേസുകൾ മാത്രമാണു രജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. നളിനി നെറ്റോ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ഉത്തരവിറക്കിയത്. ഗുരുതരമായ കുറ്റത്തെക്കുറിച്ച് അറിവു ലഭിച്ചാലുടൻ കേസെടുക്കണമെന്നു ലളിത കുമാരി കേസിൽ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജില്ലകളിലെ വിജിലൻസ് ഓഫീസുകൾ പരാതി തിരുവനന്തപുരത്തേക്ക് അയയ്ക്കുന്ന പോസ്റ്റ് ഓഫീസുകളായി പ്രവർത്തിക്കുകയാണെന്നും ഇത്തരത്തിൽ കിട്ടുന്ന പരാതികൾ ഒരു എഡിജിപിയാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 1947 പരാതി ലഭിച്ചിട്ടും അഞ്ച് കേസുകളിൽ മാത്രമാണ് ത്വരിതാന്വേഷണം നടത്തിയത്. ഇതിൽ രണ്ട് കേസുകൾ മാത്രമാണു രജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. നളിനി നെറ്റോ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ഉത്തരവിറക്കിയത്. ഗുരുതരമായ കുറ്റത്തെക്കുറിച്ച് അറിവു ലഭിച്ചാലുടൻ കേസെടുക്കണമെന്നു ലളിത കുമാരി കേസിൽ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.