കൊച്ചി: ഊട്ടിയിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ പാലക്കാട്-കോയന്പത്തൂർ ദേശീയപാതയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു വിദ്യാർഥിനി മരിച്ചു. ബന്ധുക്കളായ ആറു പേർക്കു പരിക്കേറ്റു. എറണാകുളം വെണ്ണല വടക്കനേത്ത് വി.എം. ബാദ്ഷയുടെ മകൾ ഫാസില (16) ആണു മരിച്ചത്. തമ്മനം എംപിഎം പബ്ലിക് സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനിയാണു ഫാസില.
തമിഴ്നാട് അതിർത്തിയിൽ സുന്ദാരാപുരം നന്ദികോവിലിനു സമീപം തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഊട്ടിയിലേക്കു വിനോദസഞ്ചാരത്തിനു പോകുകയായിരുന്നു സംഘം സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ചു മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന ബാദ്ഷ (50), ഭാര്യ സാജിത (46), ഇവരുടെ മക്കളായ ഫർസീന (23), ഫർസാന (20), ഫാത്തിമ (16), ഫർസീനയുടെ ഭർത്താവ് സാഹിദ് (28) ഇവരുടെ രണ്ടര വയസുള്ള മകൾ അയ്ന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. ഫാസിലയുടെ കബറടക്കം വെണ്ണല മുസ് ലിം ജമാഅത്ത് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്നു.
തമിഴ്നാട് അതിർത്തിയിൽ സുന്ദാരാപുരം നന്ദികോവിലിനു സമീപം തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഊട്ടിയിലേക്കു വിനോദസഞ്ചാരത്തിനു പോകുകയായിരുന്നു സംഘം സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ചു മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന ബാദ്ഷ (50), ഭാര്യ സാജിത (46), ഇവരുടെ മക്കളായ ഫർസീന (23), ഫർസാന (20), ഫാത്തിമ (16), ഫർസീനയുടെ ഭർത്താവ് സാഹിദ് (28) ഇവരുടെ രണ്ടര വയസുള്ള മകൾ അയ്ന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. ഫാസിലയുടെ കബറടക്കം വെണ്ണല മുസ് ലിം ജമാഅത്ത് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്നു.