തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം സ്തംഭനാവസ്ഥയിൽ. കേരള, കണ്ണൂർ സർവകലാശാലകൾ ബിരുദകോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിക്കാത്തതിനെത്തുടർന്നാണ് സംസ്ഥാനത്തെ ഒരു സർവകലാശാലയിലും ബിരുദാനന്തരബിരുദ കോഴ്സിലേക്കുള്ള പ്രവേശനം നടത്താൻ കഴിയാത്ത സ്ഥിതി വന്നിട്ടുള്ളത്.
കേരള, കണ്ണൂർ സർവകലാശാലകളിൽ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഇതേവരെ പൂർത്തിയായിട്ടില്ല. മൂല്യനിർണയം എപ്പോൾ പൂർത്തിയാകുമെന്നും വ്യക്തതയില്ല. മഹാത്മാഗാന്ധി, കാലിക്കട്ട് സർവകലാശാലകളിൽ ബിരുദപരീക്ഷയുടെ ഫലപ്രഖ്യാപനം ഇതിനകം നടത്തിയിട്ടുണ്ട്. എംജി സർവകലാശാല മേയിൽ തന്നെ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
പിജിക്ക് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 25 വരെയെന്നായിരുന്നു ആദ്യ തീരുമാനം. ഇതുപ്രകാരം ജൂലൈ 25 ന് ക്ലാസ് ആരംഭിക്കണം. എന്നാൽ, ഫലപ്രഖ്യാപനം വൈകുന്നതിനാൽ കാലിക്കട്ട്, എംജി സർവകലാശാലകളിൽ തീയതി നീട്ടി. ഇനി പ്രവേശനം പൂർത്തിയാക്കി ജൂലൈയിൽ ക്ലാസ് ആരംഭിക്കാൻ കഴിയുമോ എന്നു സംശയമാണ്. സാങ്കേതിക സർവകലാശാല ഉൾപ്പെടെ മിക്ക സർവകലാശാലകളിലും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്നത് ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ തുടർപഠനത്തിനായി പോകേണ്ട വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കുന്നു.
തോമസ് വർഗീസ്
ഡിഗ്രി സർടിഫിക്കറ്റും കിട്ടാക്കനി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വയംഭരണ പദവി ലഭിച്ച പല കോളജുകളിലും പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഇപ്പോഴും കിട്ടാക്കനി. സർവകലാശാലകളുടെ അനാസ്ഥ വിദ്യാർഥികളെയും കോളജ് അധികൃതരെയും നട്ടംതിരിക്കുകയാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുടർപഠനത്തിനോ വിദേശത്തു തൊഴിൽ തേടിപ്പോകാനോ കഴിയാത്ത സ്ഥിതയാണ്.
കോഴ്സ് ജയിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ട്. സർവകലാശാല നിർദേശിച്ചതിലും അധികം ഇന്റേണൽ മാർക്ക് കോളജ് അധികാരികൾ നല്കിയതുമൂലമാണു ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ കഴിയാത്തതെന്ന വാദമാണ് സർവകലാശാലാ അധികൃ തരുടേത്. വൻ തുക പിഴയായി നല്കിയാൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നല്കാനുള്ള നടപടി സ്വീകരിക്കാമെന്നു ചില സർവകലാശാലകൾ കോളജ് അധികാരികളെ അറിയിച്ചു.
എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വയംഭരണ കോളജുകൾ സംബന്ധിച്ചുണ്ടാക്കിയ മാനദണ്ഡത്തിൽ പുതിയ സർവകലാശാലാ സിൻഡിക്കറ്റ് മാറ്റം വരുത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇന്റേണൽ മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻ സിൻഡിക്കറ്റ് നിർദേശിച്ച മാനദണ്ഡങ്ങൾ തങ്ങൾ പാലിച്ചിരുന്നുവെന്നും സ്വയംഭരണ കോളജ് അധികാരികൾ പറയുന്നു.
പ്രശ്നപരിഹാരത്തിന് സ്വയംഭരണ കോളജ് പ്രതിനിധികളുമായി ചർച്ച ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രതിസന്ധി പരിഹരി ക്കാൻ ശ്രമം നടക്കുകയാണെന്ന് എംജി സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. എങ്കിലും വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിലാണ്.
കേരള, കണ്ണൂർ സർവകലാശാലകളിൽ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഇതേവരെ പൂർത്തിയായിട്ടില്ല. മൂല്യനിർണയം എപ്പോൾ പൂർത്തിയാകുമെന്നും വ്യക്തതയില്ല. മഹാത്മാഗാന്ധി, കാലിക്കട്ട് സർവകലാശാലകളിൽ ബിരുദപരീക്ഷയുടെ ഫലപ്രഖ്യാപനം ഇതിനകം നടത്തിയിട്ടുണ്ട്. എംജി സർവകലാശാല മേയിൽ തന്നെ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
പിജിക്ക് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 25 വരെയെന്നായിരുന്നു ആദ്യ തീരുമാനം. ഇതുപ്രകാരം ജൂലൈ 25 ന് ക്ലാസ് ആരംഭിക്കണം. എന്നാൽ, ഫലപ്രഖ്യാപനം വൈകുന്നതിനാൽ കാലിക്കട്ട്, എംജി സർവകലാശാലകളിൽ തീയതി നീട്ടി. ഇനി പ്രവേശനം പൂർത്തിയാക്കി ജൂലൈയിൽ ക്ലാസ് ആരംഭിക്കാൻ കഴിയുമോ എന്നു സംശയമാണ്. സാങ്കേതിക സർവകലാശാല ഉൾപ്പെടെ മിക്ക സർവകലാശാലകളിലും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്നത് ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ തുടർപഠനത്തിനായി പോകേണ്ട വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കുന്നു.
തോമസ് വർഗീസ്
ഡിഗ്രി സർടിഫിക്കറ്റും കിട്ടാക്കനി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വയംഭരണ പദവി ലഭിച്ച പല കോളജുകളിലും പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഇപ്പോഴും കിട്ടാക്കനി. സർവകലാശാലകളുടെ അനാസ്ഥ വിദ്യാർഥികളെയും കോളജ് അധികൃതരെയും നട്ടംതിരിക്കുകയാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുടർപഠനത്തിനോ വിദേശത്തു തൊഴിൽ തേടിപ്പോകാനോ കഴിയാത്ത സ്ഥിതയാണ്.
കോഴ്സ് ജയിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ട്. സർവകലാശാല നിർദേശിച്ചതിലും അധികം ഇന്റേണൽ മാർക്ക് കോളജ് അധികാരികൾ നല്കിയതുമൂലമാണു ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ കഴിയാത്തതെന്ന വാദമാണ് സർവകലാശാലാ അധികൃ തരുടേത്. വൻ തുക പിഴയായി നല്കിയാൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നല്കാനുള്ള നടപടി സ്വീകരിക്കാമെന്നു ചില സർവകലാശാലകൾ കോളജ് അധികാരികളെ അറിയിച്ചു.
എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വയംഭരണ കോളജുകൾ സംബന്ധിച്ചുണ്ടാക്കിയ മാനദണ്ഡത്തിൽ പുതിയ സർവകലാശാലാ സിൻഡിക്കറ്റ് മാറ്റം വരുത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇന്റേണൽ മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻ സിൻഡിക്കറ്റ് നിർദേശിച്ച മാനദണ്ഡങ്ങൾ തങ്ങൾ പാലിച്ചിരുന്നുവെന്നും സ്വയംഭരണ കോളജ് അധികാരികൾ പറയുന്നു.
പ്രശ്നപരിഹാരത്തിന് സ്വയംഭരണ കോളജ് പ്രതിനിധികളുമായി ചർച്ച ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രതിസന്ധി പരിഹരി ക്കാൻ ശ്രമം നടക്കുകയാണെന്ന് എംജി സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. എങ്കിലും വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിലാണ്.