തിരുവനന്തപുരം: സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം അനുവദിക്കാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു പൂർണമായി തകർന്നവർക്ക് നാലു ലക്ഷം രൂപ നൽകും. ഭൂമി ഒഴുകിപ്പോയവർക്ക് ഭൂമിയുടെ ന്യായവില കൂടി കണക്കാക്കി പരമാവധി ആറു ലക്ഷം രൂപ ലഭിക്കും.
ഭൂമി ഒഴുകിപ്പോയവർക്ക് പകരം വാങ്ങുന്ന ഭൂമിയുടെ യഥാർഥ വിലയോ ആറു ലക്ഷം രൂപയോ ഏതാണ് കുറവ് അത്രയും നൽകും. കാലവർഷക്കെടുതിയിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.
കൃഷിനാശം സംഭവിച്ചവർക്ക് ഇത്തവണ കൂടി മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂ. ഇനി മുതൽ കൃഷിക്ക് ഇൻഷ്വറൻസ് നിർബന്ധമാക്കും. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനു സ്വീകരിക്കാൻ കഴിയുന്ന നടപടികൾ ശിപാർശ ചെയ്യുന്നതിനു റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ ഉന്നത തല സമിതിയെ നിയോഗിച്ചു. മന്ത്രിസഭ പരിഗണിച്ച കണക്ക് അനുസരിച്ച് 56 പേരാണ് ഇതുവരെ മരിച്ചത്. പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഇന്നു നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും.
ഭൂമി ഒഴുകിപ്പോയവർക്ക് പകരം വാങ്ങുന്ന ഭൂമിയുടെ യഥാർഥ വിലയോ ആറു ലക്ഷം രൂപയോ ഏതാണ് കുറവ് അത്രയും നൽകും. കാലവർഷക്കെടുതിയിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.
കൃഷിനാശം സംഭവിച്ചവർക്ക് ഇത്തവണ കൂടി മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂ. ഇനി മുതൽ കൃഷിക്ക് ഇൻഷ്വറൻസ് നിർബന്ധമാക്കും. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനു സ്വീകരിക്കാൻ കഴിയുന്ന നടപടികൾ ശിപാർശ ചെയ്യുന്നതിനു റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ ഉന്നത തല സമിതിയെ നിയോഗിച്ചു. മന്ത്രിസഭ പരിഗണിച്ച കണക്ക് അനുസരിച്ച് 56 പേരാണ് ഇതുവരെ മരിച്ചത്. പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഇന്നു നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും.