കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ വിചാരണ നടത്താൻ വനിതാ ജഡ്ജിയെ വേണമെന്ന ആക്രമണത്തിനിരയായ നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിൽ ഈ കോടതി തന്നെ കേസ് വിചാരണ നടത്താനുള്ള ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.
കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നൽകിയിരിക്കുന്നത്. കേസിലെ പ്രതികളായ സുനിൽകുമാർ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ മറ്റൊരു ഹർജിയിൽ, നടി ആക്രമിക്കപ്പെട്ടശേഷം 2017 ഫെബ്രുവരി 18 ന് കളമശേരി മെഡിക്കൽ കോളജിൽ നടന്ന നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് പ്രതികൾക്കു നൽകാൻ കോടതി അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജികൾ അടക്കമുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കുന്നതു സെഷൻസ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.
പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.
കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നൽകിയിരിക്കുന്നത്. കേസിലെ പ്രതികളായ സുനിൽകുമാർ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ മറ്റൊരു ഹർജിയിൽ, നടി ആക്രമിക്കപ്പെട്ടശേഷം 2017 ഫെബ്രുവരി 18 ന് കളമശേരി മെഡിക്കൽ കോളജിൽ നടന്ന നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് പ്രതികൾക്കു നൽകാൻ കോടതി അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജികൾ അടക്കമുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കുന്നതു സെഷൻസ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.