തിരുവനന്തപുരം: ജനകീയ സമരങ്ങളെ തല്ലിച്ചതയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനങ്ങൾ നൽകുന്ന സർക്കാരാണു കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരങ്ങളോടും ജനങ്ങളോടുമുള്ള സർക്കാരിന്റെ സമീപനമാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പ് ജനതയ്ക്കെതിരായ പോലീസ് അതിക്രമങ്ങളുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ, പുതുവൈപ്പിനിൽ സമരക്കാരെ തല്ലിച്ചതച്ച എറണാകുളം റൂറൽ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ഉൾപ്പടെയുള്ളവർക്ക് നൽകിയ സ്ഥലംമാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമർശനം.
ജനവാസം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങൾ വരേണ്ടത്. അതിനു പകരം ജനനിബിഡമായ മേഖലയിൽ പദ്ധതി കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. ജനങ്ങളെ ബോധവത്കരിച്ചതിനു ശേഷമേ പദ്ധതി ആരംഭിക്കൂ എന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോൾ ജനങ്ങളുയർത്തുന്ന ചോദ്യങ്ങൾക്കു മുന്നിൽ കമ്പനി അധികൃതർക്ക് ഉത്തരങ്ങളുമില്ല. പദ്ധതിക്കെതിരേ സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നല്ല സ്ഥലങ്ങളിലേക്ക് മാറ്റം നൽകി. സമരങ്ങളെ തങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന് ഇടതുപക്ഷ സർക്കാർ ഇതിലൂടെ തെളിയിക്കുകയാണ്. ആരും എൽപിജി സംഭരണ കേന്ദ്രത്തിനെതിരല്ല. പക്ഷേ അത് സ്ഥാപിക്കേണ്ട സ്ഥലത്താണ് സ്ഥാപിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ് ഡോ. എം. സൂസപാക്യം സമരപ്പന്തലിലെത്തി ഐകൃദാർഡ്യം അറിയിച്ചു. എംഎൽഎമാരായ പി.സി ജോർജ്, വി.ഡി സതീശൻ, ഹൈബി ഈഡൻ, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, സെക്രട്ടറി ഡോ. ആരിഫ സൈനുദ്ദീൻ, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സമരസമിതി ചെയർമാൻ എം.ബി ജയഘോഷ്, കണ്വീനർ കെ.എസ് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പ് ജനതയ്ക്കെതിരായ പോലീസ് അതിക്രമങ്ങളുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ, പുതുവൈപ്പിനിൽ സമരക്കാരെ തല്ലിച്ചതച്ച എറണാകുളം റൂറൽ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ഉൾപ്പടെയുള്ളവർക്ക് നൽകിയ സ്ഥലംമാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമർശനം.
ജനവാസം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങൾ വരേണ്ടത്. അതിനു പകരം ജനനിബിഡമായ മേഖലയിൽ പദ്ധതി കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. ജനങ്ങളെ ബോധവത്കരിച്ചതിനു ശേഷമേ പദ്ധതി ആരംഭിക്കൂ എന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോൾ ജനങ്ങളുയർത്തുന്ന ചോദ്യങ്ങൾക്കു മുന്നിൽ കമ്പനി അധികൃതർക്ക് ഉത്തരങ്ങളുമില്ല. പദ്ധതിക്കെതിരേ സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നല്ല സ്ഥലങ്ങളിലേക്ക് മാറ്റം നൽകി. സമരങ്ങളെ തങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന് ഇടതുപക്ഷ സർക്കാർ ഇതിലൂടെ തെളിയിക്കുകയാണ്. ആരും എൽപിജി സംഭരണ കേന്ദ്രത്തിനെതിരല്ല. പക്ഷേ അത് സ്ഥാപിക്കേണ്ട സ്ഥലത്താണ് സ്ഥാപിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ് ഡോ. എം. സൂസപാക്യം സമരപ്പന്തലിലെത്തി ഐകൃദാർഡ്യം അറിയിച്ചു. എംഎൽഎമാരായ പി.സി ജോർജ്, വി.ഡി സതീശൻ, ഹൈബി ഈഡൻ, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, സെക്രട്ടറി ഡോ. ആരിഫ സൈനുദ്ദീൻ, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സമരസമിതി ചെയർമാൻ എം.ബി ജയഘോഷ്, കണ്വീനർ കെ.എസ് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.