കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
ലോറി ഡ്രൈവർ കൊല്ലം ചവറ കുന്പളത്ത് കുന്നേൽ മോഹനന്റെ മകൻ സനൽകുമാർ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംഗ്ഷനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലെ ഡ്രൈവർ പിന്നിലേക്ക് തെറിച്ചു വീഴുകയും നിയന്ത്രണം വിട്ട ബസ് ഡ്രൈവറില്ലാതെ മുന്നൂറു മീറ്ററോളം തനിയെ ഓടുകയും ചെയ്തു. ദേശീയപാതയ്ക്കരികിലെ ഇടറോഡിലേക്കിടിച്ചിറങ്ങിയ ബസ് സമീപത്തെ വീടിന്റെ മതിലിലിടിച്ചാണു നിന്നത്.
പരിക്കേറ്റ ബസ് ഡ്രൈവർമാരായ നീലേശ്വരം അന്പലക്കണ്ടി ഇരട്ടക്കുളങ്ങരവീട്ടിൽ ഇ.കെ. മുനീറി(37)നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും വയനാട് പുൽപ്പള്ളി പുത്തൻവീട്ടിൽ തോംസണ് പോളിനെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഗുരുതരമായി പരിക്കേറ്റ റിട്ട. ജില്ലാ ജഡ്ജി പെരുന്തൽമണ്ണ ശ്രാന്പിക്കൽ വീട്ടിൽ മോഹൻദാസ്, ഭാര്യ ആശ (53), മാനന്തവാടി പറയിടത്തിൽ ഐബീഷ് (34) എന്നിവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ നിലന്പൂർ കൊട്ടി കല്ല് പിഴന്പാലകോട് വേലായുധൻ (64), സഹായി ശങ്കരമംഗലം പുണർതം വീട്ടിൽ സന്തോഷ് എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റ മഞ്ചേരി വിഷ്ണു, മാനന്തവാടി സ്വദേശികളായ പുഷ്പ, അർണോൾഡ്, മലപ്പുറം സ്വദേശികളായ മുസ്തഫ, സീനത്ത്, നെടുമങ്ങാട് സ്വദേശി ജയപ്രകാശ്, പെരിന്തൽമണ്ണ സ്വദേശി അമൃതാ മോഹൻ എന്നിവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ബസ് മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. 37 യാത്രക്കാരുണ്ടായിരുന്നു. ലോറി കരുനാഗപ്പള്ളിയിൽനിന്നു ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്നു. അമിതവേഗത്തിൽ വന്ന ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവർ കൊല്ലം ചവറ കുന്പളത്ത് കുന്നേൽ മോഹനന്റെ മകൻ സനൽകുമാർ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംഗ്ഷനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലെ ഡ്രൈവർ പിന്നിലേക്ക് തെറിച്ചു വീഴുകയും നിയന്ത്രണം വിട്ട ബസ് ഡ്രൈവറില്ലാതെ മുന്നൂറു മീറ്ററോളം തനിയെ ഓടുകയും ചെയ്തു. ദേശീയപാതയ്ക്കരികിലെ ഇടറോഡിലേക്കിടിച്ചിറങ്ങിയ ബസ് സമീപത്തെ വീടിന്റെ മതിലിലിടിച്ചാണു നിന്നത്.
പരിക്കേറ്റ ബസ് ഡ്രൈവർമാരായ നീലേശ്വരം അന്പലക്കണ്ടി ഇരട്ടക്കുളങ്ങരവീട്ടിൽ ഇ.കെ. മുനീറി(37)നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും വയനാട് പുൽപ്പള്ളി പുത്തൻവീട്ടിൽ തോംസണ് പോളിനെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഗുരുതരമായി പരിക്കേറ്റ റിട്ട. ജില്ലാ ജഡ്ജി പെരുന്തൽമണ്ണ ശ്രാന്പിക്കൽ വീട്ടിൽ മോഹൻദാസ്, ഭാര്യ ആശ (53), മാനന്തവാടി പറയിടത്തിൽ ഐബീഷ് (34) എന്നിവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ നിലന്പൂർ കൊട്ടി കല്ല് പിഴന്പാലകോട് വേലായുധൻ (64), സഹായി ശങ്കരമംഗലം പുണർതം വീട്ടിൽ സന്തോഷ് എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റ മഞ്ചേരി വിഷ്ണു, മാനന്തവാടി സ്വദേശികളായ പുഷ്പ, അർണോൾഡ്, മലപ്പുറം സ്വദേശികളായ മുസ്തഫ, സീനത്ത്, നെടുമങ്ങാട് സ്വദേശി ജയപ്രകാശ്, പെരിന്തൽമണ്ണ സ്വദേശി അമൃതാ മോഹൻ എന്നിവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ബസ് മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. 37 യാത്രക്കാരുണ്ടായിരുന്നു. ലോറി കരുനാഗപ്പള്ളിയിൽനിന്നു ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്നു. അമിതവേഗത്തിൽ വന്ന ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.