തിരുവനന്തപുരം: അനധികൃത നിർമാണങ്ങൾക്കു പ്ലാൻ തയാറാക്കി നൽകുന്ന എൻജിനിയർമാരെ കരിമ്പട്ടികയിൽപ്പടുത്തുമെന്നു മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
അനധികൃതമായി പണിതിട്ടുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിനാലാണ് 2017 വരെ നിർമിച്ചവ പിഴ ഈടാക്കി ക്രമപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവന്നത്. അനിവാര്യമായതെന്ന നിലയിലാണ് ഇതു ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പിഴത്തുകയുടെ പകുതി പഞ്ചായത്തുകൾക്ക് നൽകും. പുറമെ, ഇതുവരെ നികുതി പിരിക്കാതെ കിടന്നിരുന്ന കെട്ടിടങ്ങളുടെ നികുതി പഞ്ചായത്തുകൾക്ക് തുടർന്ന് ലഭിക്കും. അനധികൃത നിർമാണങ്ങളിലേറെയും ചെറുകിടക്കാരുടെ സ്ഥാപനങ്ങളും വിദ്യാലയങ്ങളുമാണ്. വൻകിടക്കാരുടെ അനധികൃത നിർമാണങ്ങൾക്ക് കോടതിയിലൂടെ അനുമതി വാങ്ങിയിട്ടുണ്ട്. 1560 അപേക്ഷകളാണ് കെട്ടിടങ്ങൾ ക്രമപ്പെടുത്തുന്നതിന് ലഭിച്ചിട്ടുള്ളത്. ഇവയുടെയെല്ലാം പേരുകളടങ്ങിയ പട്ടിക തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏതെങ്കിലും കെട്ടിടങ്ങൾക്ക് പിഴ തുകയേക്കാൾ കൂടിയ പണം ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
ചരിത്രത്തിലാദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 90 ശതമാനം കടന്നു. നികുതി പിരിവ് 70 ശതമാനം കവിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി പണിതിട്ടുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിനാലാണ് 2017 വരെ നിർമിച്ചവ പിഴ ഈടാക്കി ക്രമപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവന്നത്. അനിവാര്യമായതെന്ന നിലയിലാണ് ഇതു ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പിഴത്തുകയുടെ പകുതി പഞ്ചായത്തുകൾക്ക് നൽകും. പുറമെ, ഇതുവരെ നികുതി പിരിക്കാതെ കിടന്നിരുന്ന കെട്ടിടങ്ങളുടെ നികുതി പഞ്ചായത്തുകൾക്ക് തുടർന്ന് ലഭിക്കും. അനധികൃത നിർമാണങ്ങളിലേറെയും ചെറുകിടക്കാരുടെ സ്ഥാപനങ്ങളും വിദ്യാലയങ്ങളുമാണ്. വൻകിടക്കാരുടെ അനധികൃത നിർമാണങ്ങൾക്ക് കോടതിയിലൂടെ അനുമതി വാങ്ങിയിട്ടുണ്ട്. 1560 അപേക്ഷകളാണ് കെട്ടിടങ്ങൾ ക്രമപ്പെടുത്തുന്നതിന് ലഭിച്ചിട്ടുള്ളത്. ഇവയുടെയെല്ലാം പേരുകളടങ്ങിയ പട്ടിക തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏതെങ്കിലും കെട്ടിടങ്ങൾക്ക് പിഴ തുകയേക്കാൾ കൂടിയ പണം ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
ചരിത്രത്തിലാദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 90 ശതമാനം കടന്നു. നികുതി പിരിവ് 70 ശതമാനം കവിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു.