നെടുമ്പാശേരി: കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനു നേരേ ഭീഷണി ഉയർന്ന സംഭവത്തിൽ അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും നീളുന്നു. സ്വർണക്കടത്ത്, കറൻസി കടത്ത്, നികുതി വെട്ടിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ചില കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായകമായ നിലപാട് സ്വീകരിക്കുന്നതായി കമ്മീഷണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഐബി ഉദ്യോഗസ്ഥരോടും ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യപടിയായി കുറ്റവാളികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വരികയാണ്. ഇവരിൽ ചില ഉദ്യോഗസ്ഥർ തന്നെയാണ് കള്ളക്കടത്തുകാരെ പിണക്കിയാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് കമ്മീഷണർക്ക് വിവരം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ കസ്റ്റംസ് കമ്മീഷണർ തയാറായിട്ടില്ല.
കേരളം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങൾ ഉൾപ്പെടുന്ന കൊച്ചി സോണിന്റെ ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കൂടിയാണ് സുമിത് കുമാർ. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യക്കച്ചവടത്തിൽ അടുത്തയിടെ ആറു കോടി രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഐബി ഉദ്യോഗസ്ഥരോടും ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യപടിയായി കുറ്റവാളികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വരികയാണ്. ഇവരിൽ ചില ഉദ്യോഗസ്ഥർ തന്നെയാണ് കള്ളക്കടത്തുകാരെ പിണക്കിയാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് കമ്മീഷണർക്ക് വിവരം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ കസ്റ്റംസ് കമ്മീഷണർ തയാറായിട്ടില്ല.
കേരളം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങൾ ഉൾപ്പെടുന്ന കൊച്ചി സോണിന്റെ ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കൂടിയാണ് സുമിത് കുമാർ. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യക്കച്ചവടത്തിൽ അടുത്തയിടെ ആറു കോടി രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു.