തിരുവനന്തപുരം: കാലവർഷക്കെടുതിയിലും ഉരുൾപൊട്ടലിലും കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴും ദുരിതാശ്വാസ നടപടികൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിൽ നാലു ലക്ഷം ലിറ്ററിന്റെ ജലസംഭരണി സ്ഥാപിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്മെന്റി (സിഡബ്യുആർഡിഎം) നെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി അറിയിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ജലസംഭരണി തകർന്നു വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്നാണു കരിഞ്ചോലമലയിൽ കൂടുതൽ ദുരന്തമുണ്ടായതെന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ 79 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. 56 പേർ മരിച്ചു. നാലുപേരെ കാണാതായി. 115 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 20,303 പേരെ മാറ്റിപ്പാർപ്പിച്ചു. 5000-ത്തോളം വീടുകൾ തകർന്നു. 7,000 ഹെക്ടറിൽ കൃഷിനാശമുണ്ടായതായും മന്ത്രി അറിയിച്ചു.
ദേശീയ ദുരന്ത പ്രതിരോധ സേനയുടെ കേരളത്തിലെ റീജണൽ ഓഫീസ് സ്ഥാപിക്കാൻ എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്ഥലം വിട്ടു നൽകും. നിലവിൽ തൃശൂരിലെ ഓഫീസ് താത്കാലികാടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്.
തൃശൂരിൽനിന്നു ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ കോഴിക്കോട്ടേക്കു റോഡുമാർഗം പോയത് വേഗത്തിൽ എത്തിച്ചേരാനാണ്. വ്യോമസേനയുടെ ഹെലികോപ്റ്റർ ആവശ്യപ്പെട്ടാൽ മൂന്നു മണിക്കൂർ കഴിഞ്ഞാകും ലഭിക്കുക. മന്ത്രിയുടെ പ്രസ്താവന അൽപനേരം പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൂർണമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറയ്ക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. ഡോ. എം.കെ. മുനീർ, കെ.എം. മാണി, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിൽ നാലു ലക്ഷം ലിറ്ററിന്റെ ജലസംഭരണി സ്ഥാപിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്മെന്റി (സിഡബ്യുആർഡിഎം) നെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി അറിയിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ജലസംഭരണി തകർന്നു വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്നാണു കരിഞ്ചോലമലയിൽ കൂടുതൽ ദുരന്തമുണ്ടായതെന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ 79 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. 56 പേർ മരിച്ചു. നാലുപേരെ കാണാതായി. 115 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 20,303 പേരെ മാറ്റിപ്പാർപ്പിച്ചു. 5000-ത്തോളം വീടുകൾ തകർന്നു. 7,000 ഹെക്ടറിൽ കൃഷിനാശമുണ്ടായതായും മന്ത്രി അറിയിച്ചു.
ദേശീയ ദുരന്ത പ്രതിരോധ സേനയുടെ കേരളത്തിലെ റീജണൽ ഓഫീസ് സ്ഥാപിക്കാൻ എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്ഥലം വിട്ടു നൽകും. നിലവിൽ തൃശൂരിലെ ഓഫീസ് താത്കാലികാടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്.
തൃശൂരിൽനിന്നു ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ കോഴിക്കോട്ടേക്കു റോഡുമാർഗം പോയത് വേഗത്തിൽ എത്തിച്ചേരാനാണ്. വ്യോമസേനയുടെ ഹെലികോപ്റ്റർ ആവശ്യപ്പെട്ടാൽ മൂന്നു മണിക്കൂർ കഴിഞ്ഞാകും ലഭിക്കുക. മന്ത്രിയുടെ പ്രസ്താവന അൽപനേരം പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൂർണമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറയ്ക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. ഡോ. എം.കെ. മുനീർ, കെ.എം. മാണി, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.