തൊടുപുഴ: നഗരസഭ ചെയർപേഴ്സണ് പദവി നറുക്കെടുപ്പിലൂടെ ഇടതുമുന്നണിക്ക്. ചെയർപേഴ്സണായി സിപിഎം പ്രതിനിധി മിനി മധുവിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കേരള കോണ്ഗ്രസിലെ പ്രഫ. ജെസി ആന്റണിക്കും മിനി മധുവിനും തുല്യ വോട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്.
യുഡിഎഫിന് 14 അംഗങ്ങളുടെ മുൻ തൂക്കം ഉണ്ടായിരുന്നുവെങ്കിലും വൈസ് ചെയർമാനായിരുന്ന ടി.കെ.സുധാകരൻ നായരുടെ വോട്ട് അസാധുവായതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ബിജെപിയുടെ എട്ട് അംഗങ്ങൾ വോട്ട് അസാധുവാക്കി.
ആദ്യഘട്ടത്തിൽ ബിജെപിയിലെ ബിന്ദു പദ്മകുമാറും മൽസരിച്ചിരുന്നു. എട്ടു വോട്ടു ലഭിച്ച ഇവരെ ഒഴിവാക്കിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. രണ്ടാം ഘട്ടത്തിൽ ബിജെപി അംഗങ്ങളുടെയും സുധാകരൻനായരുടെയും വോട്ടുകൾ അസാധുവായതോടെ 35 അംഗ ഭരണസമിതിയിൽ ഇരു സ്ഥാനാർഥികൾക്കും 13 വോട്ടുകൾ വീതമാണ് ലഭിച്ചത്. ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സഫിയ ജബ്ബാർ യുഡിഎഫ് ധാരണയനുസരിച്ച് രാജി വച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനു ശേഷം വൈസ് ചെയർമാൻ സുധാകരൻ നായരും ധാരണപ്രകാരം തത്സ്ഥാനം രാജി വച്ചു.
വോട്ട് അസാധുവായത് സംബന്ധിച്ച് യുഡിഎഫിൽ വിവാദം ഉയർന്നിട്ടുണ്ട്. ജനറൽ വാർഡായ ഒളമറ്റത്തു നിന്നുമാണ് മിനി മധു വിജയിച്ചത്. സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഒളമറ്റം കണ്ണുവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് മധു അറക്കുളത്ത് ആധാരം എഴുത്ത് ഓഫീസ് നടത്തുന്നു. മകൾ ദേവിക.
യുഡിഎഫിന് 14 അംഗങ്ങളുടെ മുൻ തൂക്കം ഉണ്ടായിരുന്നുവെങ്കിലും വൈസ് ചെയർമാനായിരുന്ന ടി.കെ.സുധാകരൻ നായരുടെ വോട്ട് അസാധുവായതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ബിജെപിയുടെ എട്ട് അംഗങ്ങൾ വോട്ട് അസാധുവാക്കി.
ആദ്യഘട്ടത്തിൽ ബിജെപിയിലെ ബിന്ദു പദ്മകുമാറും മൽസരിച്ചിരുന്നു. എട്ടു വോട്ടു ലഭിച്ച ഇവരെ ഒഴിവാക്കിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. രണ്ടാം ഘട്ടത്തിൽ ബിജെപി അംഗങ്ങളുടെയും സുധാകരൻനായരുടെയും വോട്ടുകൾ അസാധുവായതോടെ 35 അംഗ ഭരണസമിതിയിൽ ഇരു സ്ഥാനാർഥികൾക്കും 13 വോട്ടുകൾ വീതമാണ് ലഭിച്ചത്. ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സഫിയ ജബ്ബാർ യുഡിഎഫ് ധാരണയനുസരിച്ച് രാജി വച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനു ശേഷം വൈസ് ചെയർമാൻ സുധാകരൻ നായരും ധാരണപ്രകാരം തത്സ്ഥാനം രാജി വച്ചു.
വോട്ട് അസാധുവായത് സംബന്ധിച്ച് യുഡിഎഫിൽ വിവാദം ഉയർന്നിട്ടുണ്ട്. ജനറൽ വാർഡായ ഒളമറ്റത്തു നിന്നുമാണ് മിനി മധു വിജയിച്ചത്. സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഒളമറ്റം കണ്ണുവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് മധു അറക്കുളത്ത് ആധാരം എഴുത്ത് ഓഫീസ് നടത്തുന്നു. മകൾ ദേവിക.