തളിപ്പറമ്പ്: പട്ടാപ്പകല്‍ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിത്തുറന്ന് 3.5 കിലോഗ്രാം സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികളുടെ സിസിടിവി കാമറ ദൃശ്യം പോലീസ് പുറത്തുവിട്ടു.
മോഷണ മുതലുമായി രണ്ടംഗസംഘം കുടപിടിച്ചു സ്കൂട്ടറില്‍ പോകുന്നതാണു ദൃശ്യം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇനിയും കുറ്റവാളികളിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ദൃശ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്.
കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവുമായി പുതിയങ്ങാടി ഭാഗത്തേക്കു രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കറുത്ത നിറത്തിലുള്ള പുതിയ മോഡല്‍ ആക്സിസ്-125 സ്കൂട്ടറിലാണു കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. പ്രദേശത്തെ അറുപതിലേറെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇതു ലഭിച്ചത്. സ്കൂട്ടറിന്റെ നമ്പര്‍പ്ലേറ്റ് അവ്യക്തമായതിനാല്‍ നമ്പര്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ വില്പന നടത്തിയ കറുത്ത നിറത്തിലുള്ള ആക്സിസ്- 125 സ്കൂട്ടറുകളുടെ വിവരങ്ങള്‍ ഷോറൂമുകളില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. പെയിന്റ് ബക്കറ്റിലും പ്ലാസ്റ്റിക് സഞ്ചിയിലും നിറച്ചാണ് സ്വര്‍ണം കൊണ്ടുപോയതെന്നു ദൃശ്യങ്ങളിൽ കാണാം. രണ്ടാഴ്ചയാകാറായിട്ടും കേസിനു തുമ്പില്ലാത്തതു പോലീസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ്, ഡിവൈഎസ്പിയുടെ സ്ക്വാഡ്, എസ്ഐ പി.എ. ബിനുമോഹന് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതു പോലീസുകാര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണു പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തെ അല്‍ ഫത്തിബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.
മോഷണ മുതലുമായി രണ്ടംഗസംഘം കുടപിടിച്ചു സ്കൂട്ടറില്‍ പോകുന്നതാണു ദൃശ്യം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇനിയും കുറ്റവാളികളിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ദൃശ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്.
കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവുമായി പുതിയങ്ങാടി ഭാഗത്തേക്കു രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കറുത്ത നിറത്തിലുള്ള പുതിയ മോഡല്‍ ആക്സിസ്-125 സ്കൂട്ടറിലാണു കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. പ്രദേശത്തെ അറുപതിലേറെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇതു ലഭിച്ചത്. സ്കൂട്ടറിന്റെ നമ്പര്‍പ്ലേറ്റ് അവ്യക്തമായതിനാല്‍ നമ്പര്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ വില്പന നടത്തിയ കറുത്ത നിറത്തിലുള്ള ആക്സിസ്- 125 സ്കൂട്ടറുകളുടെ വിവരങ്ങള്‍ ഷോറൂമുകളില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. പെയിന്റ് ബക്കറ്റിലും പ്ലാസ്റ്റിക് സഞ്ചിയിലും നിറച്ചാണ് സ്വര്‍ണം കൊണ്ടുപോയതെന്നു ദൃശ്യങ്ങളിൽ കാണാം. രണ്ടാഴ്ചയാകാറായിട്ടും കേസിനു തുമ്പില്ലാത്തതു പോലീസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ്, ഡിവൈഎസ്പിയുടെ സ്ക്വാഡ്, എസ്ഐ പി.എ. ബിനുമോഹന് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതു പോലീസുകാര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണു പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തെ അല്‍ ഫത്തിബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.