തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിൽ എൻജിനിയർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ത്രീ സൗഹൃദപരമായ നിർമാണം സംബന്ധിച്ചു പ്രത്യേക പരിശീലനം നൽകുമെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ, താലൂക്ക്,വില്ലേജ് ഓഫീസുകളിൽ സത്രീകൾക്കുള്ള ശുചിമുറി, വിശ്രമ മുറി, കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവ നിർമിക്കും.
സ്ത്രീ യാത്രക്കാർക്കു വൃത്തിയും വെടിപ്പുമുള്ള ശുചിമുറിയോടു കൂടിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അയിഷാ പോറ്റി, കെ.യു. അരുണ്‍, ജോർജ് എം.തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ഷാമബത്ത കുടിശിക: സർക്കാരിന് 362.64 കോടി രൂപ സാന്പത്തിക ബാധ്യത
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശിക നൽകുന്നതിലൂടെ സർക്കാരിന് 362.64 കോടി രൂപ സാന്പത്തിക ബാധ്യതയുണ്ടാകുമെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ പദ്ധതി പ്രകാരം ഇതുവരെ 78069 അപേക്ഷകൾ ലഭിച്ചിട്ടണ്ട്. മാനദണ്ഡപ്രകാരം യോഗ്യമായ 6190 അപേക്ഷകളിൽ 60.49 കോടി രൂപ നൽകിയിട്ടുണ്ട്. നേരത്തെ എസ്ബിടി നൽകിയതും എന്നാൽ അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനിക്ക് (എആർസി) കൈമാറിയതുമായ വിദ്യാഭ്യാസ വായ്പകൾ സർക്കാരിന്റെ ഈ പദ്ധതിയിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ടു തന്നെ ഇത്തരം വായ്പകൾക്കു സഹായം ലഭിക്കില്ല. ഈ കന്പനി ബാങ്കിംഗ് ഇതര സ്ഥാപനമായതിനാലാണു സർക്കാരിനു സഹായം നൽകാനാകാത്തത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഐസക് അറിയിച്ചു.
മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികളിൽ 56 പേർ മരിച്ചു
മൃതസഞ്ജീവനി പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത രോഗികളിൽ 56-ൽ പരം ആളുകൾ വിവിധ കാരണങ്ങളാൽ മരണപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ അറിയിച്ചു. അവയവങ്ങൾ ലഭിക്കാത്തതു മൂലം ഒട്ടേറെപേർ മരണപ്പെട്ടതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നു മുൻവർഷങ്ങളെ അപേക്ഷിച്ച് 2017-ൽ മസ്തിഷ്ക മരണാനന്തര അവയവദാനത്തിൽ കുറവു വന്നിട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തിൽ കുറവുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അവകാശികൾ ഇല്ലാത്ത 1785.70 ഹെക്ടർ ഭൂമി ഏറ്റെടുത്തു
കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവകാശികൾ ഇല്ലാത്ത 1785.70 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. തിരുവനന്തപുരം-10.15 ഹെക്ടർ, കോട്ടയം-1.65 ഹെക്ടർ, കോഴിക്കോട് തിരുവന്പാടി -12.14 ഹെക്ടർ, ചക്കിട്ടപ്പാറ-1692.72 ഹെക്ടർ, വയനാട് തൃശിലേരി-85.69 ഹെക്ടർ, കാസർഗോഡ് ചീമേനി -0.04 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്.
സ്ത്രീ യാത്രക്കാർക്കു വൃത്തിയും വെടിപ്പുമുള്ള ശുചിമുറിയോടു കൂടിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അയിഷാ പോറ്റി, കെ.യു. അരുണ്‍, ജോർജ് എം.തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ഷാമബത്ത കുടിശിക: സർക്കാരിന് 362.64 കോടി രൂപ സാന്പത്തിക ബാധ്യത
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശിക നൽകുന്നതിലൂടെ സർക്കാരിന് 362.64 കോടി രൂപ സാന്പത്തിക ബാധ്യതയുണ്ടാകുമെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ പദ്ധതി പ്രകാരം ഇതുവരെ 78069 അപേക്ഷകൾ ലഭിച്ചിട്ടണ്ട്. മാനദണ്ഡപ്രകാരം യോഗ്യമായ 6190 അപേക്ഷകളിൽ 60.49 കോടി രൂപ നൽകിയിട്ടുണ്ട്. നേരത്തെ എസ്ബിടി നൽകിയതും എന്നാൽ അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനിക്ക് (എആർസി) കൈമാറിയതുമായ വിദ്യാഭ്യാസ വായ്പകൾ സർക്കാരിന്റെ ഈ പദ്ധതിയിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ടു തന്നെ ഇത്തരം വായ്പകൾക്കു സഹായം ലഭിക്കില്ല. ഈ കന്പനി ബാങ്കിംഗ് ഇതര സ്ഥാപനമായതിനാലാണു സർക്കാരിനു സഹായം നൽകാനാകാത്തത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഐസക് അറിയിച്ചു.
മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികളിൽ 56 പേർ മരിച്ചു
മൃതസഞ്ജീവനി പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത രോഗികളിൽ 56-ൽ പരം ആളുകൾ വിവിധ കാരണങ്ങളാൽ മരണപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ അറിയിച്ചു. അവയവങ്ങൾ ലഭിക്കാത്തതു മൂലം ഒട്ടേറെപേർ മരണപ്പെട്ടതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നു മുൻവർഷങ്ങളെ അപേക്ഷിച്ച് 2017-ൽ മസ്തിഷ്ക മരണാനന്തര അവയവദാനത്തിൽ കുറവു വന്നിട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തിൽ കുറവുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അവകാശികൾ ഇല്ലാത്ത 1785.70 ഹെക്ടർ ഭൂമി ഏറ്റെടുത്തു
കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവകാശികൾ ഇല്ലാത്ത 1785.70 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. തിരുവനന്തപുരം-10.15 ഹെക്ടർ, കോട്ടയം-1.65 ഹെക്ടർ, കോഴിക്കോട് തിരുവന്പാടി -12.14 ഹെക്ടർ, ചക്കിട്ടപ്പാറ-1692.72 ഹെക്ടർ, വയനാട് തൃശിലേരി-85.69 ഹെക്ടർ, കാസർഗോഡ് ചീമേനി -0.04 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്.