+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഓണ്‍ലൈൻ വിപണനസൗകര്യമൊരുക്കണം: നിയമസഭാസമിതി

തിരുവനന്തപുരം: ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഓണ്‍ലൈനായി സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കണമെ
ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഓണ്‍ലൈൻ വിപണനസൗകര്യമൊരുക്കണം: നിയമസഭാസമിതി
തിരുവനന്തപുരം: ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഓണ്‍ലൈനായി സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കണമെന്ന് നിയമസഭാ സമിതിയുടെ ശിപാർശ. സ്ഥിരം ഉപയോക്താക്കൾക്കായി പ്രിവിലേജ് കാർഡ് എർപ്പെടുത്തണമെന്നും നിയമസഭയിൽ സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു. കണ്‍സ്യൂമർഫെഡിനു കീഴിലെ ത്രിവേണി മൊബൈൽ വിഭാഗത്തിന്‍റെ സേവനം ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണം.

നീതി സ്റ്റോറുകൾ തുടങ്ങാൻ സന്നദ്ധമായ സഹകരണ സംഘങ്ങൾക്ക് കാലതാമസമില്ലാതെ അനുമതി നൽകണം. നീതി മെഡിക്കൽ സ്റ്റോറുകളിൽ ജനറിക് മരുന്നുകളും ജീവൻ രക്ഷാ മരുന്നുകളും ലഭ്യമാക്കണം. നീതി മെഡിക്കൽ സ്റ്റോറുകൾക്കായി കണ്‍സ്യൂമർഫെഡ് വഴി മരുന്നുസംഭരിക്കണം. മദ്യവില്പന വർധിച്ചിട്ടും ഇൻസെന്‍റീവ് കുറഞ്ഞതു സംബന്ധിച്ച് റിപ്പോർട്ട് നൽകണം. ശുശ്രൂഷാ ഹൈടെക് ക്ലിനിക്കുകൾ വ്യാപിപ്പിക്കണം. ഉത്സവച്ചന്തകൾ വിപുലീകരിക്കണം.

കെഎൽഡി ബോർഡ് വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു റിപ്പോർട്ടും സമിതി നിയമസഭയിൽ സമർപ്പിച്ചു. പ്രതിരോധ കുത്തിവയ്പെടുത്ത് 21 ദിവസങ്ങൾക്കുശേഷമേ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് മൃഗങ്ങളെ കൊണ്ടുവരാൻ അനുവദിക്കാവു. ഗുണനിലവാരമുള്ള പശുക്കളെ സൃഷ്ടിക്കുന്നതിനുള്ള എംബ്രിയോട്രാൻസ്ഫർ പദ്ധതിയുടെ ചെലവ് കർഷകർക്ക് സബ്സിഡിയായി നല്കണമെന്നും ശിപാർശയുണ്ട്.