താമരശേരി: സീറോ മലബാർ സഭയിൽ അടുത്ത കാലത്തായി വർധിച്ചുവരുന്ന അച്ചടക്കലംഘനങ്ങളുടെയും സഭാപ്രശ്നങ്ങൾ പൊതുസമൂഹത്തിലേക്കു വലിച്ചിഴയ്ക്കുന്നതിന്റെയും പശ്ചാത്തലത്തിൽ സുവിശേഷ ചൈതന്യമുൾക്കൊണ്ട് സാഹോദര്യവും ഐക്യവും വീണ്ടെടുക്കാൻ താമരശേരി രൂപത വൈദികസമിതി ആഹ്വാനം ചെയ്തു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതുൾപ്പെടെ സമീപകാലത്ത് സംഭവിച്ച ക്രൈസ്തവമല്ലാത്ത നടപടികളെ അപലപിച്ച വൈദികസമിതി സഭയിലെ പ്രശ്നങ്ങൾക്ക് സഭാപരമായ പരിഹാരം കണ്ടെത്തണമെന്നും സഭയുടെ ചൈതന്യത്തിന് നിരക്കാത്തരീതിയിൽ പ്രവർത്തിക്കുന്നവർ ആരായാലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചലനാത്മകമായ ഒരു സഭയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗം സുവിശേഷത്തിന്റെതായിരിക്കണം. അടുത്തകാലത്തായി സുവിശേഷ വഴിയിൽ നിന്നു മാറി മാനുഷിക ചിന്തയുടെയും യുക്തിയുടെയും മാത്രം അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കുകയും പരിഹാരം അന്വേഷിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു. സമീപനശൈലിയിലുള്ള ഈ മാറ്റം പൊതുസമൂഹത്തിലും വിശ്വാസികളുടെ ഇടയിലും ആശയക്കുഴപ്പവും ഇടർച്ചയും സൃഷ്ടിക്കുവാൻ ഇടയായിട്ടുണ്ട്.
സുവിശേഷ ചൈതന്യത്തിന് നിരക്കാത്ത ഈ ശൈലി സഭയുടെ വിവിധ തലങ്ങളിൽ വ്യാപിക്കുന്നതിൽ വൈദികസമിതി ആശങ്ക രേഖപ്പെടുത്തി. ഐക്യത്തിന്റെ ആത്മാവ് വ്യക്തികളിലും സംവിധാനങ്ങളിലും ചലനാത്മകമായി പ്രവർത്തിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി രൂപത വികാരിജനറാൾ മോണ്‍. ജോണ്‍ ഒറവുങ്കര, വൈദികസമിതി സെക്രട്ടറി ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചതായി താമരശേരി രൂപത പിആർഒ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ അറിയിച്ചു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതുൾപ്പെടെ സമീപകാലത്ത് സംഭവിച്ച ക്രൈസ്തവമല്ലാത്ത നടപടികളെ അപലപിച്ച വൈദികസമിതി സഭയിലെ പ്രശ്നങ്ങൾക്ക് സഭാപരമായ പരിഹാരം കണ്ടെത്തണമെന്നും സഭയുടെ ചൈതന്യത്തിന് നിരക്കാത്തരീതിയിൽ പ്രവർത്തിക്കുന്നവർ ആരായാലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചലനാത്മകമായ ഒരു സഭയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗം സുവിശേഷത്തിന്റെതായിരിക്കണം. അടുത്തകാലത്തായി സുവിശേഷ വഴിയിൽ നിന്നു മാറി മാനുഷിക ചിന്തയുടെയും യുക്തിയുടെയും മാത്രം അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കുകയും പരിഹാരം അന്വേഷിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു. സമീപനശൈലിയിലുള്ള ഈ മാറ്റം പൊതുസമൂഹത്തിലും വിശ്വാസികളുടെ ഇടയിലും ആശയക്കുഴപ്പവും ഇടർച്ചയും സൃഷ്ടിക്കുവാൻ ഇടയായിട്ടുണ്ട്.
സുവിശേഷ ചൈതന്യത്തിന് നിരക്കാത്ത ഈ ശൈലി സഭയുടെ വിവിധ തലങ്ങളിൽ വ്യാപിക്കുന്നതിൽ വൈദികസമിതി ആശങ്ക രേഖപ്പെടുത്തി. ഐക്യത്തിന്റെ ആത്മാവ് വ്യക്തികളിലും സംവിധാനങ്ങളിലും ചലനാത്മകമായി പ്രവർത്തിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി രൂപത വികാരിജനറാൾ മോണ്‍. ജോണ്‍ ഒറവുങ്കര, വൈദികസമിതി സെക്രട്ടറി ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചതായി താമരശേരി രൂപത പിആർഒ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ അറിയിച്ചു.