തിരുവനന്തപുരം: കാഴ്ച, കേൾവി, ബുദ്ധി, കായിക പരിമിതികളുള്ളവരും ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരുമായ അഞ്ചിൽ കൂടുതൽ കുട്ടികളുള്ള മുഴുവൻ വിദ്യാലയങ്ങളിലും സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. പി.കെ. ശശിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ച സാഹചര്യത്തിൽ ഈ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്പെഷൽ എഡ്യൂക്കേറ്റർമാരെ പുതിയ പദ്ധതിയിൽ നിയമിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ അഭിയാനിൽ കൂടുതൽ അധ്യാപകരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭിന്നശേഷി സൗഹൃദമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാണ്. കാഴ്ച പരിമിതർക്കായി ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ച സാഹചര്യത്തിൽ ഈ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്പെഷൽ എഡ്യൂക്കേറ്റർമാരെ പുതിയ പദ്ധതിയിൽ നിയമിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ അഭിയാനിൽ കൂടുതൽ അധ്യാപകരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭിന്നശേഷി സൗഹൃദമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാണ്. കാഴ്ച പരിമിതർക്കായി ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.