കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആലുവ മുൻ റൂറൽ എസ്പി എ.വി ജോർജ് പ്രതിയാകില്ലെന്നു സൂചന. എ.വി. ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണ സംഘത്തിനു കൈമാറി. വകുപ്പുതല നടപടി മാത്രം മതിയെന്ന നിയമോപദേശമാണു ഡിജിപി ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്. മേയ് 17നായിരുന്നു മുൻ റൂറൽ എസ്പിയെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയത്.
വരാപ്പുഴ സംഭവത്തിൽ റൂറൽ എസ്പിയായിരുന്ന എ. വി. ജോർജ് നേരിട്ട് ഇടപെട്ടതായി തെളിവുകൾ ഇല്ലെന്നാണു നിയമോപദേശത്തിൽ പറയുന്നത്. ക്രിമിനൽ കുറ്റം ചെയ്തതിനു തെളിവില്ല. ഇതോടെ ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചതായാണു സൂചന. നിലവിൽ എ.വി. ജോർജ് സസ്പെൻഷനിലാണ്. സ്വന്തം കീഴിൽ റൂറൽ ടൈഗർ ഫോഴ്സ് രൂപവത്കരിച്ചതിലും അവരെ വഴിവിട്ടു സഹായിച്ചതിലും ജോർജിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാണു സസ്പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടി സ്വീകരിച്ചത്. അതേസമയം, ശ്രീജിത്തിന്റെ മൊഴിയെടുക്കാൻ വിസമ്മതിച്ചെന്ന പരാതിയിൽ മുൻ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് രജിസ്ട്രാർക്കു കത്തുനൽകി. കേസിൽ സിഐയും എസ്ഐയുമടക്കം പത്തു പോലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്.
വരാപ്പുഴ സംഭവത്തിൽ റൂറൽ എസ്പിയായിരുന്ന എ. വി. ജോർജ് നേരിട്ട് ഇടപെട്ടതായി തെളിവുകൾ ഇല്ലെന്നാണു നിയമോപദേശത്തിൽ പറയുന്നത്. ക്രിമിനൽ കുറ്റം ചെയ്തതിനു തെളിവില്ല. ഇതോടെ ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചതായാണു സൂചന. നിലവിൽ എ.വി. ജോർജ് സസ്പെൻഷനിലാണ്. സ്വന്തം കീഴിൽ റൂറൽ ടൈഗർ ഫോഴ്സ് രൂപവത്കരിച്ചതിലും അവരെ വഴിവിട്ടു സഹായിച്ചതിലും ജോർജിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാണു സസ്പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടി സ്വീകരിച്ചത്. അതേസമയം, ശ്രീജിത്തിന്റെ മൊഴിയെടുക്കാൻ വിസമ്മതിച്ചെന്ന പരാതിയിൽ മുൻ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് രജിസ്ട്രാർക്കു കത്തുനൽകി. കേസിൽ സിഐയും എസ്ഐയുമടക്കം പത്തു പോലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്.