തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഇന്നു തിരുവനന്തപുരത്ത് സർവീസ് ആരംഭിക്കും. ഇന്നു രാവിലെ 11ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ബസ് സർവീസ് നടത്തുക. ഇതിനുള്ള ഇലക് ട്രിക് ബസ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തെത്തിച്ചു. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി കാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇലക്ട്രിക് ബസിന്റെ പരമാവധി വേഗം. എസി വോൾവോ ബസുകളുടെ ടിക്കറ്റ് നിരക്കാണ് ഇലക്ട്രിക് ബസിന് തീരുമാനിച്ചിട്ടുള്ളത്.
കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തിരുവനന്തപുരത്ത് പരീക്ഷണ സർവീസ് നടത്തുന്നതിനുള്ള ബസ് എത്തിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിർമാണം.
തിരുവനന്തപുരത്തെ സർവീസ് വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്തായിരിക്കും സർവീസ് നടത്തുക. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്തുന്നതിനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്.
കേന്ദ്രസർക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും കെഎസ്ആർടിസിക്കു വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല.ഇലക്ട്രിക് ബസുകളുടെ വില 1.5 കോടി രൂപ മുതലാണ്. അത്യാധുനിക ലിഥിയം അയോണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസിൽ ഘടിപ്പിച്ചിട്ടുള്ളത്. ഒരു ചാർജിംഗിൽ 160 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. ത്രീ ഫേസ് എസി ചാർജിംഗ് സംവിധാനത്തിൽ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാൻ മൂന്നു മുതൽ നാലു മണിക്കൂർ വരെ വേണം.
തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ബസ് സർവീസ് നടത്തുക. ഇതിനുള്ള ഇലക് ട്രിക് ബസ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തെത്തിച്ചു. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി കാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇലക്ട്രിക് ബസിന്റെ പരമാവധി വേഗം. എസി വോൾവോ ബസുകളുടെ ടിക്കറ്റ് നിരക്കാണ് ഇലക്ട്രിക് ബസിന് തീരുമാനിച്ചിട്ടുള്ളത്.
കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തിരുവനന്തപുരത്ത് പരീക്ഷണ സർവീസ് നടത്തുന്നതിനുള്ള ബസ് എത്തിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിർമാണം.
തിരുവനന്തപുരത്തെ സർവീസ് വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്തായിരിക്കും സർവീസ് നടത്തുക. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്തുന്നതിനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്.
കേന്ദ്രസർക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും കെഎസ്ആർടിസിക്കു വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല.ഇലക്ട്രിക് ബസുകളുടെ വില 1.5 കോടി രൂപ മുതലാണ്. അത്യാധുനിക ലിഥിയം അയോണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസിൽ ഘടിപ്പിച്ചിട്ടുള്ളത്. ഒരു ചാർജിംഗിൽ 160 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. ത്രീ ഫേസ് എസി ചാർജിംഗ് സംവിധാനത്തിൽ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാൻ മൂന്നു മുതൽ നാലു മണിക്കൂർ വരെ വേണം.