തൃപ്രയാർ: സ്ത്രീകൾ ചൂഷണം ചെയ്യപ്പെടേണ്ടവരാണെന്ന മനോഭാവത്തെ ചോദ്യം ചെയ്താലേ സ്ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകൂവെന്ന് ദീപിക സിംഗ് രജാവത്. സല്യൂട്ട് സക്സസ് 2018 പുരസ്കാരവിതരണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
അക്രമങ്ങൾക്കു നേരെ യുവതലമുറ മുഖം തിരിക്കരുത്. പ്രതികരണ ശേഷിയുള്ള യുവതയ്ക്കു മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാൻ കഴിയൂ. പഠിച്ചു മിടുക്കരാവുക എന്നതു മാത്രമല്ല വിദ്യാർഥികളുടെ ധർമം. രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഇടപെടലുകൾ ഓരോ വിദ്യാർഥിക്കും സാധ്യമാകണം- അവർ ഉദ്ബോധിപ്പിച്ചു.
“എനിക്കും കഠുവ പീഡനക്കേസിലെ ബാലികയുടെ പ്രായത്തിലുള്ള മകളുണ്ട്. കഠുവസംഭവം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഉത്തരവാദിത്വബോധത്തോടെ ധർമത്തിന്റെ പാതയിൽ നേരിനുവേണ്ടി മരിക്കാൻ ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞത്. അതിന്റെ പേരിൽ ഇപ്പോഴും വധഭീഷണികൾ ഒരുപാടുണ്ട്. ഇന്നലെ എന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നു. എന്റെ ജീവൻ നൽകേണ്ടി വന്നാൽപോലും ഉത്തരവാദിത്വങ്ങളിൽ നിന്ന് അണുവിട പിറകോട്ടില്ല’- ദൃഢനിശ്ചയത്തോടെ അവർ പറഞ്ഞു.
ആറു വയസായ മകൾ അഷ്ടമി സിംഗ് രജാവതിയോടൊപ്പമാണു ദീപിക വേദിയിലെത്തിയത്. തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ രണ്ടായിരത്തിലേറെ വിദ്യാർഥികൾക്ക് അവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷൻ മെംബറും എൽഎൽബി വിദ്യാർഥിയുമായ കെ.ജെ. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
വി.ടി. ബലറാം എംഎൽഎക്ക് യൂത്ത് ഐക്കണ് അവാർഡ് ദീപിക സിഗ് രജാവത് സമ്മാനിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വി.പി. നന്ദകുമാർ, ഡോ. ഷിംന അസീസ്, സിഫിയ ഹനീഫ, ഡോ. ഡി. രാമനാഥൻ, ഡോ. സിദ്ധാർഥ് ശങ്കർ, ദയാവധം ആവശ്യപ്പെട്ടു കളക്ടറെ സമീപിച്ച ട്രാൻസ്ജെന്ഡർ എം.എസ്. സുജി എന്നിവർക്ക് അഡ്വ. ദീപിക സല്യൂട്ട് സർവീസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഐഎഎസ് രാജിവച്ചു പൊതു പ്രവർത്തനത്തിനിറങ്ങിയ ഡോ. സരിൻ ഡിബേറ്റിനു നേതൃത്വം നൽകി. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ വി.പി. നന്ദകുമാറും കെ.ജെ. യദുകൃഷ്ണയും ചേർന്നു വുമൺ ഓഫ് ദ സെഞ്ച്വറി പുരസ്കാരം അഡ്വ. ദീപിക സിംഗ് രജാവതിനു സമ്മാനിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സജൻമോഹൻ മാസ്റ്റർ, നവീൻ കൃഷ്ണ, എം.ടി. നിതീഷ്, മേഘ ശ്രീറാം, അഡ്വ. കാവ്യശ്രീ ഉണ്ണി, കീർത്തന എസ്. ശശികുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
അക്രമങ്ങൾക്കു നേരെ യുവതലമുറ മുഖം തിരിക്കരുത്. പ്രതികരണ ശേഷിയുള്ള യുവതയ്ക്കു മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാൻ കഴിയൂ. പഠിച്ചു മിടുക്കരാവുക എന്നതു മാത്രമല്ല വിദ്യാർഥികളുടെ ധർമം. രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഇടപെടലുകൾ ഓരോ വിദ്യാർഥിക്കും സാധ്യമാകണം- അവർ ഉദ്ബോധിപ്പിച്ചു.
“എനിക്കും കഠുവ പീഡനക്കേസിലെ ബാലികയുടെ പ്രായത്തിലുള്ള മകളുണ്ട്. കഠുവസംഭവം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഉത്തരവാദിത്വബോധത്തോടെ ധർമത്തിന്റെ പാതയിൽ നേരിനുവേണ്ടി മരിക്കാൻ ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞത്. അതിന്റെ പേരിൽ ഇപ്പോഴും വധഭീഷണികൾ ഒരുപാടുണ്ട്. ഇന്നലെ എന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നു. എന്റെ ജീവൻ നൽകേണ്ടി വന്നാൽപോലും ഉത്തരവാദിത്വങ്ങളിൽ നിന്ന് അണുവിട പിറകോട്ടില്ല’- ദൃഢനിശ്ചയത്തോടെ അവർ പറഞ്ഞു.
ആറു വയസായ മകൾ അഷ്ടമി സിംഗ് രജാവതിയോടൊപ്പമാണു ദീപിക വേദിയിലെത്തിയത്. തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ രണ്ടായിരത്തിലേറെ വിദ്യാർഥികൾക്ക് അവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷൻ മെംബറും എൽഎൽബി വിദ്യാർഥിയുമായ കെ.ജെ. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
വി.ടി. ബലറാം എംഎൽഎക്ക് യൂത്ത് ഐക്കണ് അവാർഡ് ദീപിക സിഗ് രജാവത് സമ്മാനിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വി.പി. നന്ദകുമാർ, ഡോ. ഷിംന അസീസ്, സിഫിയ ഹനീഫ, ഡോ. ഡി. രാമനാഥൻ, ഡോ. സിദ്ധാർഥ് ശങ്കർ, ദയാവധം ആവശ്യപ്പെട്ടു കളക്ടറെ സമീപിച്ച ട്രാൻസ്ജെന്ഡർ എം.എസ്. സുജി എന്നിവർക്ക് അഡ്വ. ദീപിക സല്യൂട്ട് സർവീസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഐഎഎസ് രാജിവച്ചു പൊതു പ്രവർത്തനത്തിനിറങ്ങിയ ഡോ. സരിൻ ഡിബേറ്റിനു നേതൃത്വം നൽകി. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ വി.പി. നന്ദകുമാറും കെ.ജെ. യദുകൃഷ്ണയും ചേർന്നു വുമൺ ഓഫ് ദ സെഞ്ച്വറി പുരസ്കാരം അഡ്വ. ദീപിക സിംഗ് രജാവതിനു സമ്മാനിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സജൻമോഹൻ മാസ്റ്റർ, നവീൻ കൃഷ്ണ, എം.ടി. നിതീഷ്, മേഘ ശ്രീറാം, അഡ്വ. കാവ്യശ്രീ ഉണ്ണി, കീർത്തന എസ്. ശശികുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.