തൃശൂർ: കെ.പി. വിശ്വനാഥന്റെ അനുഭവത്തിൽനിന്നു പാഠമുൾക്കൊണ്ടാണു പിൽക്കാലത്ത് പലരുടെയും രാജിക്കത്തു സ്വീകരിക്കാതെ താൻ പോക്കറ്റിലിട്ടു നടന്നതെന്നു മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി.
തനിക്കു രാജിക്കത്തു സമർപ്പിച്ചവരിൽ പലർക്കും പിന്നീട് രാജി പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ആദർശത്തിന്റെ പേരിൽ കെ.പി. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയിരുന്നില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തീരുമാനം തെറ്റായിരുന്നുവെന്നു പിന്നീട് കാലം തെളിയിച്ചു. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ അനുഭവ സമ്പത്തായി അതു മാറുകയും ചെയ്തു. കെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും രാജിവച്ചതും ഒരേ വികാരത്തോടെയായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രണ്ടിനും സാക്ഷിയാകാൻ കഴിഞ്ഞത് അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ അഞ്ചര പതിറ്റാണ്ട് ആഘോഷിക്കുമ്പോൾ ഉമ്മൻചാണ്ടി ഓർത്തെടുത്തു. കെഎസ്യുകാലം മുതൽ കെപിയുമായുള്ള അടുപ്പവും ഉമ്മൻചാണ്ടി പങ്കുവച്ചു.
സ്ഥാനമാനങ്ങൾക്കായി ഓടിനടന്നിരുന്ന പാരമ്പര്യം കെഎസ്യു വിനും യൂത്ത് കോണ്ഗ്രസിനുമില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത വയലാർ രവി എംപി പറഞ്ഞു. അത്തരമൊരു ചിന്ത ഇല്ലാതിരുന്നതിനാലാണ് അപ്രതീക്ഷിതമായി കുന്നംകുളം നിയമസഭാസീറ്റിൽ മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടപ്പോൾ കെ.പി. വിശ്വനാഥൻ പോലും അന്ന് അത്ഭുതപ്പെട്ടത്. അർഹതയുള്ളതു തേടിയെത്തുമെന്നു കരുതിയിരുന്ന തലമുറയായിരുന്നു കെപി ഉൾപ്പെട്ടവരുടെതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായതിനു ശേഷം പഴയ പ്രതിച്ഛായയിൽ തിരിച്ചുവരാൻ പലർക്കും കഴിയാറില്ല. പ്രതിച്ഛായ നഷ്ടപ്പെടാതെ തിരിച്ചുവരാൻ കഴിഞ്ഞതാണു കെ.പി. വിശ്വനാഥന്റെ നേട്ടമെന്നു ചടങ്ങിൽ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
തനിക്കു രാജിക്കത്തു സമർപ്പിച്ചവരിൽ പലർക്കും പിന്നീട് രാജി പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ആദർശത്തിന്റെ പേരിൽ കെ.പി. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയിരുന്നില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തീരുമാനം തെറ്റായിരുന്നുവെന്നു പിന്നീട് കാലം തെളിയിച്ചു. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ അനുഭവ സമ്പത്തായി അതു മാറുകയും ചെയ്തു. കെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും രാജിവച്ചതും ഒരേ വികാരത്തോടെയായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രണ്ടിനും സാക്ഷിയാകാൻ കഴിഞ്ഞത് അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ അഞ്ചര പതിറ്റാണ്ട് ആഘോഷിക്കുമ്പോൾ ഉമ്മൻചാണ്ടി ഓർത്തെടുത്തു. കെഎസ്യുകാലം മുതൽ കെപിയുമായുള്ള അടുപ്പവും ഉമ്മൻചാണ്ടി പങ്കുവച്ചു.
സ്ഥാനമാനങ്ങൾക്കായി ഓടിനടന്നിരുന്ന പാരമ്പര്യം കെഎസ്യു വിനും യൂത്ത് കോണ്ഗ്രസിനുമില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത വയലാർ രവി എംപി പറഞ്ഞു. അത്തരമൊരു ചിന്ത ഇല്ലാതിരുന്നതിനാലാണ് അപ്രതീക്ഷിതമായി കുന്നംകുളം നിയമസഭാസീറ്റിൽ മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടപ്പോൾ കെ.പി. വിശ്വനാഥൻ പോലും അന്ന് അത്ഭുതപ്പെട്ടത്. അർഹതയുള്ളതു തേടിയെത്തുമെന്നു കരുതിയിരുന്ന തലമുറയായിരുന്നു കെപി ഉൾപ്പെട്ടവരുടെതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായതിനു ശേഷം പഴയ പ്രതിച്ഛായയിൽ തിരിച്ചുവരാൻ പലർക്കും കഴിയാറില്ല. പ്രതിച്ഛായ നഷ്ടപ്പെടാതെ തിരിച്ചുവരാൻ കഴിഞ്ഞതാണു കെ.പി. വിശ്വനാഥന്റെ നേട്ടമെന്നു ചടങ്ങിൽ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.