താമരശേരി: ചുരത്തിൽ കെഎസ്ആർടിസി ബസുകൾ ഇന്നലെ മുതൽ ഷട്ടിൽ സർവീസ് തുടങ്ങി. ഉരുൾപൊട്ടലിൽ റോഡ് തകർന്നതിനെ തുടർന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിക്കുന്നതു വരെ ഷട്ടിൽ സർവീസ് തുടരും.
രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് സർവീസ് നടത്തുന്നത്. രാത്രിയിൽ സർവീസുണ്ടാകില്ല. കോഴിക്കോട്ടു നിന്നു വരുന്ന ബത്തേരി, മാനന്തവാടി, കൽപ്പറ്റ കെഎസ്ആർടിസി ബസുകൾ ചുരത്തിൽ ചിപ്പിലിത്തോടു വരെയെത്തി തിരിച്ചു പോവുകയാണ്. ഇവിടെ നിന്ന് നൂറ് മീറ്റർ അപ്പുറത്ത് വയനാട്ടിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസുകളുമെത്തി തിരിച്ച് വയനാട്ടിലേക്ക് പോകുകയായിരുന്നു. ഇരുഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നൂറ് മീറ്റർ നടന്ന് അടുത്ത ബസിൽ യാത്രതുടരാം. ഏറെ നേരം ബസ്കാത്തുനിൽക്കേണ്ട സാഹചര്യമില്ലാതെ ട്രിപ്പുകൾ ക്രമീകരിച്ചാണ് സർവീസ് നടത്തുന്നത്.
ദീർഘദൂര ബസുകൾ കുറ്റ്യാടിചുരം വഴിയാണ് സർവീസ് നടത്തുന്നത്. ചെറിയ വാഹനങ്ങൾക്ക് ചുരം വഴിപോകുന്നതിൽ നിയന്ത്രണമില്ല. ഈ വാഹനങ്ങൾക്ക് അടിവാരം നാലാംവളവ് റോഡു വഴിയും കടന്നു പോകാനാകും. വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നിലമ്പൂർ വഴിയോ പോകണം.
രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് സർവീസ് നടത്തുന്നത്. രാത്രിയിൽ സർവീസുണ്ടാകില്ല. കോഴിക്കോട്ടു നിന്നു വരുന്ന ബത്തേരി, മാനന്തവാടി, കൽപ്പറ്റ കെഎസ്ആർടിസി ബസുകൾ ചുരത്തിൽ ചിപ്പിലിത്തോടു വരെയെത്തി തിരിച്ചു പോവുകയാണ്. ഇവിടെ നിന്ന് നൂറ് മീറ്റർ അപ്പുറത്ത് വയനാട്ടിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസുകളുമെത്തി തിരിച്ച് വയനാട്ടിലേക്ക് പോകുകയായിരുന്നു. ഇരുഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നൂറ് മീറ്റർ നടന്ന് അടുത്ത ബസിൽ യാത്രതുടരാം. ഏറെ നേരം ബസ്കാത്തുനിൽക്കേണ്ട സാഹചര്യമില്ലാതെ ട്രിപ്പുകൾ ക്രമീകരിച്ചാണ് സർവീസ് നടത്തുന്നത്.
ദീർഘദൂര ബസുകൾ കുറ്റ്യാടിചുരം വഴിയാണ് സർവീസ് നടത്തുന്നത്. ചെറിയ വാഹനങ്ങൾക്ക് ചുരം വഴിപോകുന്നതിൽ നിയന്ത്രണമില്ല. ഈ വാഹനങ്ങൾക്ക് അടിവാരം നാലാംവളവ് റോഡു വഴിയും കടന്നു പോകാനാകും. വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നിലമ്പൂർ വഴിയോ പോകണം.