മലക്കപ്പാറ: വാൽപ്പാറയ്ക്കടുത്തു സിങ്കോണ എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഏകദേശം അഞ്ചു വയസുള്ള ആണ്പുലി അകപ്പെട്ടത്. വനം വകുപ്പ് ഡോക്ടർ മനോഹരൻ, റിട്ട.റെയിഞ്ച് ഓഫീസർ തങ്കരാജ് പന്നീർ ശെൽവം, റെയിഞ്ച് ഓഫീസർ ശേഖർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വനപാലകർ രാവിലെ ഏഴോടെ പുലിയെ ഇവിടെനിന്നു മാറ്റി.
കഴിഞ്ഞയാഴ്ച ഇവിടെ ക്വാർട്ടേഴ്സിനു സമീപംനിന്നിരുന്ന യുവതിയെ പുലി ആക്രമിച്ചിരുന്നു. പുലിയെ പിടിക്കാൻ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു തേയിലത്തോട്ടത്തിൽ കൂടു സ്ഥാപിച്ചത്.
ആളുകളെ ആക്രമിക്കുന്ന പുലിയാണു കൂട്ടിലായതെന്നും അതിനാൽ മൃഗശാലയിലേക്കു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പുലിയെ ചെന്നൈ വണ്ടന്നൂരിലെ മൃഗശാലയിലേക്കു മാറ്റുമെന്നു വനപാലകർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു പേരെയാണ് ഈ മേഖലയിൽ പുലി ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി വാൽപ്പാറ കാഞ്ചമല എസ്റ്റേറ്റിൽ തൊഴിലാളിയായ മതിയുടെ ഭാര്യ കൈലാസവതി (47) പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപത്ത് തുണി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് കൈലാസവതിയെ പുലി കൊലപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ഇവിടെ ക്വാർട്ടേഴ്സിനു സമീപംനിന്നിരുന്ന യുവതിയെ പുലി ആക്രമിച്ചിരുന്നു. പുലിയെ പിടിക്കാൻ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു തേയിലത്തോട്ടത്തിൽ കൂടു സ്ഥാപിച്ചത്.
ആളുകളെ ആക്രമിക്കുന്ന പുലിയാണു കൂട്ടിലായതെന്നും അതിനാൽ മൃഗശാലയിലേക്കു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പുലിയെ ചെന്നൈ വണ്ടന്നൂരിലെ മൃഗശാലയിലേക്കു മാറ്റുമെന്നു വനപാലകർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു പേരെയാണ് ഈ മേഖലയിൽ പുലി ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി വാൽപ്പാറ കാഞ്ചമല എസ്റ്റേറ്റിൽ തൊഴിലാളിയായ മതിയുടെ ഭാര്യ കൈലാസവതി (47) പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപത്ത് തുണി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് കൈലാസവതിയെ പുലി കൊലപ്പെടുത്തിയത്.