തിരുവനന്തപുരം: പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി സംരംഭത്തിൽ നിന്നു പിന്തിരിയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
2012 ലെ ബജറ്റിലാണു പാലക്കാട്ട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 239 ഏക്കർ സ്ഥലം കഞ്ചിക്കോട്ട് എടുത്തു നൽകുകയും ചെയ്തു. പക്ഷേ അഞ്ചു വർഷം കഴിഞ്ഞിട്ടും റെയിൽവേ ഫാക്ടറി സ്ഥാപിതമായില്ലെന്ന് മാത്രമല്ല ഇപ്പോൾ ഈ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്. ഇത് കേരളത്തോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
2012 ലെ ബജറ്റിലാണു പാലക്കാട്ട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 239 ഏക്കർ സ്ഥലം കഞ്ചിക്കോട്ട് എടുത്തു നൽകുകയും ചെയ്തു. പക്ഷേ അഞ്ചു വർഷം കഴിഞ്ഞിട്ടും റെയിൽവേ ഫാക്ടറി സ്ഥാപിതമായില്ലെന്ന് മാത്രമല്ല ഇപ്പോൾ ഈ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്. ഇത് കേരളത്തോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.