കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഓഡിറ്റർ ജയിംസ് തോമസ് പാലത്തുങ്കലി(68)ന്റെ സംസ്കാരം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം കഞ്ഞിക്കുഴിയിലെ ഭവനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു. കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടർ മോണ്‍.മാണി പുതിയിടം റീത്ത് സമർപ്പിച്ചു. ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ, സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു, ചീഫ് ഫിനാൻഷൽ ഓഫീസർ എം.എം. ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൻ, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, ഇന്റേണൽ ഓഡിറ്റർ ബിനോയി ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡിനു വേണ്ടി ഫാ. ജയിംസ് ഏർത്തയിൽ സിഎംഐ റീത്തു സമർപ്പിച്ചു. മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ഡയറക്ടർ ബോർഡംഗം ജോസഫ് ജേക്കബ് കുഞ്ഞ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടർ മോണ്‍.മാണി പുതിയിടം റീത്ത് സമർപ്പിച്ചു. ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ, സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു, ചീഫ് ഫിനാൻഷൽ ഓഫീസർ എം.എം. ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൻ, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, ഇന്റേണൽ ഓഡിറ്റർ ബിനോയി ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡിനു വേണ്ടി ഫാ. ജയിംസ് ഏർത്തയിൽ സിഎംഐ റീത്തു സമർപ്പിച്ചു. മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ഡയറക്ടർ ബോർഡംഗം ജോസഫ് ജേക്കബ് കുഞ്ഞ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.