കൊച്ചി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കേന്ദ്ര സർക്കാർ റൂസാ പ്രോജക്ടിലൂടെ ലഭ്യമാക്കുന്ന രണ്ടു കോടിയുടെ സാന്പത്തിക സഹായം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകരുതെന്ന് കെ.വി. തോമസ് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അയച്ച കത്തിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ 90 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റൂസ പദ്ധതിക്ക് അർഹമായിട്ടുള്ളത്. കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നല്കുന്ന സാന്പത്തിക സഹായ പദ്ധതിയാണ് റൂസ. ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നുള്ള അറിയിപ്പ് ഒരാഴ്ച മുൻപ് മാത്രമാണു തെരഞ്ഞെടുക്കപ്പെട്ട കോളേജുകൾക്കു ലഭിച്ചത്. വെള്ളി, ശനി, ഞായർ ദിവസങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ നാറ്റ് അക്രഡിറ്റേഷൻ, കെട്ടിടങ്ങളുടെ പ്ലാൻ, ഭൂമിയുടെ രേഖ എന്നിവ ഉൾപ്പെടെയുളള രേഖകൾ 19നു മുന്പായി തിരുവനന്തപുരം സോണൽ ഓഫീസിൽ എത്തിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം ഒട്ടും പ്രായോഗികമല്ലെന്ന് എംപി ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ് കിട്ടിയ ശേഷമുള്ള പ്രവൃത്തി ദിനങ്ങൾ കുറവായതിനാൽ രേഖകൾ എത്തിക്കാനുള്ള സാവകാശമില്ലായ്മ മൂലം സമയം നീട്ടി നൽകാൻ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ 90 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റൂസ പദ്ധതിക്ക് അർഹമായിട്ടുള്ളത്. കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നല്കുന്ന സാന്പത്തിക സഹായ പദ്ധതിയാണ് റൂസ. ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നുള്ള അറിയിപ്പ് ഒരാഴ്ച മുൻപ് മാത്രമാണു തെരഞ്ഞെടുക്കപ്പെട്ട കോളേജുകൾക്കു ലഭിച്ചത്. വെള്ളി, ശനി, ഞായർ ദിവസങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ നാറ്റ് അക്രഡിറ്റേഷൻ, കെട്ടിടങ്ങളുടെ പ്ലാൻ, ഭൂമിയുടെ രേഖ എന്നിവ ഉൾപ്പെടെയുളള രേഖകൾ 19നു മുന്പായി തിരുവനന്തപുരം സോണൽ ഓഫീസിൽ എത്തിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം ഒട്ടും പ്രായോഗികമല്ലെന്ന് എംപി ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ് കിട്ടിയ ശേഷമുള്ള പ്രവൃത്തി ദിനങ്ങൾ കുറവായതിനാൽ രേഖകൾ എത്തിക്കാനുള്ള സാവകാശമില്ലായ്മ മൂലം സമയം നീട്ടി നൽകാൻ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.