കൊച്ചി: എൽഎസ്ഡി എന്ന് സംശയിക്കുന്ന ലഹരിപദാർഥവുമായി യുവാവിനെ എറണാകുളം സിറ്റി ഷാഡോ പോലീസ് പിടികൂടി. കൽപറ്റ സ്വദേശി അതുൽ (20) ആണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു പിടിയിലായത്.
കൊച്ചിയിൽ നടക്കുന്ന റേവ് പാർട്ടികളിൽ ഉപയോഗിക്കാനായി ഗോവയിൽ നിന്നു കൊണ്ടുവന്നതാണിത്. ലഹരിപദാർഥം പിടികൂടുന്പോൾ ദ്രാവക രൂപത്തിലായിരുന്നു. 50 തുള്ളികൾ സംഭരിക്കാവുന്ന മൂന്ന് കുപ്പികളിലായാണ് ഇത് കണ്ടെത്തിയത്. എന്നാൽ കുപ്പികളിൽ പകുതിവീതമേ ഉണ്ടായിരുന്നുള്ളൂ. ഗോവയിൽ സ്ഥിരതാമസക്കാരനായ അതുൽ ലഹരി വിൽപനയ്ക്കായി കേരളത്തിൽ വന്നുപോകാറുണ്ട്. ഇയാളെ നാളുകളായി ഷാഡോ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് ഇപ്പോൾ പിടികൂടിയത്. മലയാളികൾ ഗോവയിൽ എത്തുന്പോൾ ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നവരിൽ ഇയാളുമുണ്ട്. പിടികൂടിയ ലഹരിപദാർഥം വിശദമായ രാസപരിശോധനയ്ക്കായി കാക്കനാടുള്ള ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വരുന്പോഴേ എൽഎസ്ഡിയാണോ എന്ന് ഉറപ്പിക്കാനാകൂ.
കൊച്ചിയിൽ നടക്കുന്ന റേവ് പാർട്ടികളിൽ ഉപയോഗിക്കാനായി ഗോവയിൽ നിന്നു കൊണ്ടുവന്നതാണിത്. ലഹരിപദാർഥം പിടികൂടുന്പോൾ ദ്രാവക രൂപത്തിലായിരുന്നു. 50 തുള്ളികൾ സംഭരിക്കാവുന്ന മൂന്ന് കുപ്പികളിലായാണ് ഇത് കണ്ടെത്തിയത്. എന്നാൽ കുപ്പികളിൽ പകുതിവീതമേ ഉണ്ടായിരുന്നുള്ളൂ. ഗോവയിൽ സ്ഥിരതാമസക്കാരനായ അതുൽ ലഹരി വിൽപനയ്ക്കായി കേരളത്തിൽ വന്നുപോകാറുണ്ട്. ഇയാളെ നാളുകളായി ഷാഡോ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് ഇപ്പോൾ പിടികൂടിയത്. മലയാളികൾ ഗോവയിൽ എത്തുന്പോൾ ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നവരിൽ ഇയാളുമുണ്ട്. പിടികൂടിയ ലഹരിപദാർഥം വിശദമായ രാസപരിശോധനയ്ക്കായി കാക്കനാടുള്ള ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വരുന്പോഴേ എൽഎസ്ഡിയാണോ എന്ന് ഉറപ്പിക്കാനാകൂ.